തിരുവനന്തപുരം: പാമോയില്‍ അഴിമതി കേസില്‍ തനിക്ക് മറയ്ക്കാന്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ തന്റെ പങ്ക് മുമ്പേ അറിയാമായിരുന്നെങ്കില്‍ വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും മുഖമന്ത്രി ചോദിച്ചു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഇല്ലാത്ത കേസ് ഉണ്ടാക്കാനാകുമോയെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി ചോദിച്ചു. പാമോയില്‍ കേസിന് വേണ്ടി രാഷ്ട്രീയമായി നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അഹമ്മദ്. തനിക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് കണ്ടാണ് പ്രോസിക്യൂട്ടര്‍ രാജിവച്ചത്.
അദ്ദേഹം രാജിവയ്ക്കണമെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രോസിക്യൂട്ടറെ മാറ്റാറുണ്ട്. എന്നാല്‍ ഈ കേസില്‍ അഹമ്മദിനെ മാറ്റില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
പാമോയില്‍ കേസില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന് ഒന്നാം പ്രതി എന്ന പേരില്‍ വി.എസ് എഴുതിയ പുസ്തകത്തില്‍ ഒരിടത്തു പോലും താന്‍ കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: