ന്യൂദൽഹി: അതിർത്തി വഴി ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ ഭീകരർ പദ്ധതിയിടുന്നുണ്ടെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം ഭാരതത്തിന് മുന്നറിയിപ്പ് നൽകി. ഭീകരരുടെ പേര് വിവരങ്ങളടങ്ങിയ ലിസ്റ്റ് ഭാരതീയ സൈനിക ഉദ്യോഗസ്ഥർക്ക് ധാക്ക ഭരണകൂടം കൈമാറിയെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പത്തോളം പേരടങ്ങിയ ഭീകരർ ഭാരതം-ബംഗ്ലാദേശ് അതിർത്തി വഴി നുഴഞ്ഞ് കയറി രാജ്യത്ത് സ്ഫോടനങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിൽ കനത്ത കാവലാണ് സൈന്യം ഒരുക്കിയിട്ടുള്ളത്.
ഭീകരരുടെ ഫോട്ടോകൾ കൈമാറ്റം ചെയ്യുകയും അതിർത്തി പ്രദേശങ്ങളിൽ ഇത് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ധാക്കയിൽ 22 പേർ കൊല്ലപ്പെടാനിടയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ളവരായിരിക്കും ഇവരെന്നാണ് ഇന്റലിജൻസ് ഏജൻസി സംശയം പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: