ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് ദിവസത്തോളമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 15 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ ഏഴ് പേര് മരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 51 ജില്ലാ കളക്ടര്‍മാരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ക്ക് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തലസ്ഥാനമായ ഭോപ്പാലില്‍ വെള്ളപ്പൊക്കം ജനജീവിതം ദുസഹമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോദ്, റെയില്‍ ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു.
ഇന്‍ഡോര്‍, ഉജ്ജയിനി, ഹോഷംഗാബാദ് തുടങ്ങിയ പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: