കാസര്‍ഗോഡ്: കേരളത്തില്‍ നിന്നു കാണാതായവരില്‍ ചിലര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്നു ഇതു വരെ 19 പേരെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കാസര്‍ഗോഡ് നിന്നു കാണാതായവരില്‍ അഞ്ചു പേര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബെഹ്റക്ക് ഇന്റലിജന്‍സ് കൈമാറി. കാണാതായവര്‍ക്കു ഐഎസ് ബന്ധമുണ്ടോയെന്ന് സ്ഥിരീകരണം ഇല്ലെന്നും മാധ്യമ വാര്‍ത്തകളില്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ബെഹ്റ ഇന്നലെ പറഞ്ഞിരുന്നു.
കാസര്‍ഗോഡ് നിന്നു 15 പേരെയും പാലക്കാട് നിന്നു 4 പേരെയുമാണ് കാണാതായത്. ആറു സ്ത്രീകളും മൂന്നു കുട്ടികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു. റോ അടക്കമുള്ള കേന്ദ്ര -സംസ്ഥാന ഏജന്‍സികള്‍ മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കാണാതായവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കാണാതായവര്‍ക്കു സന്ദേശം ലഭിച്ചു കൊണ്ടിരുന്ന നാലു വിദേശ നമ്പരുകള്‍ കണ്ടെത്തിയിട്ടുണ്ട്.തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദ് അദബുള്ളയെ കേന്ദ്രീകരിച്ച് ഊര്‍ജ്ജിത അന്വേഷണം നടക്കുന്നു. കാണാതായവരെ ഇതിലേക്ക് നയിച്ചത് റാഷിദ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മതപരിവര്‍ത്തനം നടന്നത് എവിടെയാണ്, ഇതില്‍ കേരളത്തിലെ ഏതെങ്കിലും മത സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: