ജൂബാ : സൗത്ത് സുഡാനിലെ സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്റ് സാൽവ കീറിനേയും വൈസ് പ്രസിഡന്റ് റീയക് മചാറിനേയും പിന്തുണയ്ക്കുന്നവർ തമ്മിലുണ്ടായ ആക്രമണങ്ങളിൽ 150 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽപലരും ഗുരുതരാവസ്ഥയിലാണ്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെള്ളിയാഴ്ച രാജ്യത്ത് ഉടലെടുത്ത സംഘർഷാവസ്ഥയ്ക്കു ശമനമായെന്ന് അതിനിടെ വൈസ് പ്രസിഡന്റ് മചാർ അറിയിച്ചു.
സൗത്ത് സുഡാനിലെ ഗോത്രങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. 2011ലാണ് സുഡാനിൽ നിന്നും സൗത്ത് സുഡാൻ സ്വതന്ത്ര രാഷ്ട്രമായത്. ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് ഗോത്ര തലവന്മാരായ കിറിനെ പ്രസിഡന്റായും മചാറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അതിനു ശേഷവും ഇരു വിഭാഗങ്ങളും തമ്മിലുള്ള കലഹത്തിന് അവസാനമുണ്ടായില്ല.
ഇതേത്തുടർന്ന് പ്രസിഡന്റിന്റെ വസതിയിൽ ചേർന്ന് വെള്ളിയാഴ്ച ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ഇരു നേതാക്കളേയും പിന്തുണയ്ക്കുന്നവർ പരസ്പരം വെടിവെയ്ക്കുകയായിരുന്നു. ഇത് പുറത്തേയ്ക്കും വ്യാപിച്ചതോടെയണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
അതേസമയം വെള്ളിയാഴ്ച രാജ്യത്തുണ്ടായ സംഭവം തീർത്തും അപ്രതീക്ഷിതമായിരുന്നെന്ന് കിറും മചാറും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: