തിരുവനന്തപുരം: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന് മുസ്ലീം ലീഗിന്റെ പിന്തുണ. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന ചിലര്‍ക്ക് സക്കീറുമായി ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ പിന്തുണ.
ലീഗിന്റെ ഈ തീരുമാനം അത്യന്തം അപകടകരമാണെന്ന് ബിജെപി പ്രതികരിച്ചു. രാജ്യത്തിന്റെ അഖണ്ഡതയെ ലീഗിന്റെ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും ബിജെപി സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ധാക്കയിലെ ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് ഉത്തേജനം പകര്‍ന്നത് സക്കീറിന്റെ മതപ്രഭാഷണമാണെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സക്കീറിന്റെ പീസ് ടിവി ഇന്ന് നിരോധിച്ചിരുന്നു.
സക്കീറിന്റെ പ്രഭാഷണങ്ങളും വിദേശ ബന്ധങ്ങളെയും പറ്റി അന്വേഷണം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇപ്പോള്‍ സൗദിയിലുള്ള സാക്കിര്‍ നായിക്ക് നാളെ മുംബൈയില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: