പള്ളുരുത്തി: കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. വേമ്പനാട്ടുകായിലിലും ഉള്‍നാടന്‍ കായലുകളായ പെരുമ്പടപ്പ്, കുമ്പളങ്ങി കായലുകളിലുമാണ് കഴിഞ്ഞ ദിവസം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
മുന്തിയ മത്സ്യ ഇനങ്ങളായ കരിമീന്‍, കണമ്പ്, കൂരി ഇനങ്ങളില്‍പ്പെട്ട മത്സ്യ ഇനങ്ങള്‍ ചത്തുപൊങ്ങി നടക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ചിലയിടങ്ങളില്‍ നാരന്‍ ചെമ്മീനും തെള്ളിമീനും ചത്തുപൊങ്ങിയതായും വിവരമുണ്ട്.
മത്സ്യങ്ങളുടെ നാശത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ പരിഭ്രാന്തരായി കായലുകളിലെ മത്സ്യലഭ്യതക്കുറവും വിലക്കുറവും തൊഴിലാളികളെ അലട്ടുന്നതിനിടയിലാണ് കായലുകളിലെ മീനുകള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നാട്ടിലെ ശുചിമുറിമാലിന്യവും മത്സ്യസംസ്കരണശാലകളില്നിന്നും പുറന്തള്ളുന്ന വിഷജലവും മത്സ്യപ്രജനനത്തിനെ സാരമായി ബാധിക്കുന്നതായും മത്സ്യനാശത്തിന് ഇടയാക്കുന്നതായും ഈ മേഖലയിലെ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: