കോഴിക്കോട്: സക്കീര്‍ നായിക്കിനെ അകാരണമായി വേട്ടയാടരുതെന്ന് മുസ്ലീം ലീഗ്. അഭിപ്രായ സ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവും സക്കീര്‍ നായിക്കിന് നിഷേധിക്കരുതെന്നും മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സക്കീര്‍ നായിക്ക് ഇത്രയും കാലം നിഗൂഢ കേന്ദ്രങ്ങളിലായിരുന്നുവെന്ന വാര്‍ത്ത തെറ്റാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം മുന്‍വിധിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെ കര്‍ശനമായി എതിര്‍ക്കുന്ന ഒരു വ്യക്തിയെ ഭീകരവാദിയാക്കി ചിത്രീകരിക്കുന്നത് വിചിത്രമായ നിലപാടാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി പ്രസംഗിക്കുകയും നിരവധി പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത അദ്ദേഹം ഇസ്ലാമിലെ സമാധാന സിദ്ധാന്തത്തിന്റെ പ്രചാരകനാണെന്നും മറ്റുള്ള മതത്തില്‍ പെട്ടവരെ ആക്രമിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിന് ശേഷം മാധ്യമങ്ങളോട് ഇ ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: