തിരുവനന്തപുരം: ഭാരത രാഷ്ട്രീയത്തില്‍ മോദിയുടെ വിജയം ലിബറലിസത്തിന്റെ അവസാനമായി വിലയിരുത്താമെന്ന് മാനേജ്മെന്റ് വിദഗ്ദ്ധനും ബൗദ്ധിക സ്വത്തവകാശ ദേശീയ സമിതിഅംഗവുമായ പ്രൊഫ. രാജീവ് ശ്രീനിവാസന് പറഞ്ഞു.
സംസ്കൃതി ഭവനില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷകളെ മറികടന്ന് വിപ്ലവം വിജയിക്കുന്നതിനു പിന്നില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരുടെ കാഴ്ച്ചപ്പാടുകളാണ്.
ഇവര്‍ മാദ്ധ്യമങ്ങളെ സ്വാധീനിക്കുന്നു. സദ്ദാം ഹുസൈനെ നല്ലവനായും മോശമായും ചിത്രീകരിച്ചത് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ഹിന്ദുവിനെതിരായ വികാരം ഇളക്കിവിടുന്നതില്‍ ഇടതു ചായ്വുള്ള മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സെക്കുലര്‍, പ്രോഗ്രസീവ്, ലിബറല്‍ തുടങ്ങിയ വാക്കുകള്‍ പലരും യഥാര്‍ത്ഥമായി മനസിലാക്കാതെയാണ് പ്രയോഗിക്കുന്നത്.
സെന്റ് തോമസ് കേരളത്തില്‍ വന്ന് കേരളീയരെ മതം മാറ്റിയെന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്നതാണ് യഥാര്‍ത്ഥ ചരിത്രം. ഇതിനു പിന്നില്‍ അമേരിക്കന്‍ ഫണ്ടമെന്റലിസ്റ്റുകളാണ്. കേരളത്തിലെ പ്രശസ്ത കഥാകാരന് വേണ്ടത്ര അംഗീകാരം ലഭിക്കാത്തത് അദ്ദേഹം ഇടതുപക്ഷ ചിന്താഗതിയില്‍ നിന്ന് പിന്നാക്കം പോയതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുകാര്‍ ക്രിസ്റ്റിയാനിറ്റിയെ അനുകരിച്ചിട്ടുണ്ട്. അവര്‍ക്ക് രണ്ടു പള്ളികളാണ് ഉള്ളത്. ഒന്ന് ചൈന പള്ളിയും രണ്ട് റഷ്യന്‍ പള്ളിയും. കമ്മ്യൂണിസ്റ്റുകാര്‍ സംഘടന കൊണ്ട് നേടിയത് തൊഴിലാളികളെ നോക്കുകൂലി വാങ്ങുന്നവരാക്കി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധിസഭാ സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് നിലവിളക്കുകൊളുത്തി തുടക്കംകുറിച്ചു.
കേരളം ബൗദ്ധികരംഗത്തും സാംസ്കാരികരംഗത്തും പുതിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. മോഹന്‍ദാസ് പറഞ്ഞു. ഒരു കാലത്ത് തീവ്രവാദികളുടെ ഒളിസങ്കേതമായിരുന്നു കേരളമെങ്കില്‍ ഇന്ന് അവരുടെ പ്രഭവകേന്ദ്രമായി മാറിക്കഴിഞ്ഞു. ഏറ്റവും വലിയ രാജ്യസ്നേഹിയായിരുന്ന ഡോ. ബി.ആര്. അംബേദ്കറുടെ പേര് ഇന്ന് വിഘടന സ്വഭാവമുള്ള സംഘടനകള്‍ ദുരുപയോഗം ചെയ്യുകയാണ്.
നവോത്ഥാന നായകരെ തള്ളിപ്പറഞ്ഞ ചിലര്‍ ഇന്ന് ഗുരുവിനെ മതമില്ലാത്ത വ്യക്തിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇന്ന് ഹൈന്ദവ ആചാരങ്ങള്‍ ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ അരവണ, വിദ്യാരംഭം, സൂര്യനമസ്കാരം, തുലാഭാരം തുടങ്ങിയവ ഇതിനുദാഹരണമാണ്. വിചാരകേന്ദ്രത്തിലെ പഠനഗവേഷണത്തിന്റെ ആധാരം വിപുലമാക്കണം. ഈ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ ഗവേഷണ വിദ്യാത്ഥികള്‍ക്ക് പ്രയോജനപ്പെടാത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു. അഡ്വ. അഞ്ജനാദേവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടനാ വികാസം എന്ന വിഷയത്തില്‍ കാ.ഭാ. സുരേന്ദ്രനും ഡോ. അംബേദ്കര്‍- സാമൂഹ്യ സമരസതയും ഭാരതത്തിന്റെ മാറുന്നമുഖച്ഛായയും എന്ന വിഷയത്തില്‍ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറവും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: