തിരുവനന്തപുരം: ലൗ ജിഹാദ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരള പോലീസ് തികഞ്ഞ പരാജയമാണെന്നും ഇതിന്റെ ഗൂഢാലോചനയുടെ സ്വഭാവവും ഉന്നതബന്ധവും തീവ്രവാദസ്വഭാവവും പരിഗണിച്ച് വിഷയം എന്‍ഐഎയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലൗ ജിഹാദും പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകലും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇസ്ലാമിക ജനസംഖ്യാ വര്‍ദ്ധനവ് എന്നതിലുപരിയായി നിരവധി മാനങ്ങളുള്ള ഈ പ്രവണത ആസൂത്രിതം തന്നെയാണ്. ലൗ ജിഹാദിന്റെ പുരുഷപക്ഷം തീവ്രവാദത്തിലാണ് എത്തിനില്‍ക്കുന്നത്.
കേരളത്തിനുതന്നെ അപമാനകരമാംവിധം കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തവെ കൊല്ലപ്പെട്ട വര്‍ഗീസ് ജോസഫ് എന്ന അബ്ദുള്‍ ജബ്ബാര്‍, ഗുജറാത്ത് പോലീസിന്റെ വെടിയേറ്റു മരിച്ച കൊടും ഭീകരന് പ്രാണെഷ്കുമാര് എന്ന ജാവേദ്, അബ്ദുള്‍ നാസര്‍ മദനിയുടെ സന്തതസഹചാരി മണി എന്നിവരൊക്കെയും കേരളീയരും ലവ്ജിഹാദിന്റെ ഇരകളുമാണെന്നും ബ്രഹ്മചാരി ഭാര്‍ഗവറാം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: