തിരുവനന്തപുരം: ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നീക്കം തുടങ്ങി. ഇതിന് മുന്നോടിയായി ശിശുക്ഷേമ സമിതിയിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സമതി റിപ്പോര്‍ട്ട് നല്കി.
ശിശുക്ഷേമ സമിതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അംഗങ്ങള്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. മുന്‍ ചെയര്മാന് സുനില്‍ സി. കുര്യന്, ആജീവനാന്ത അംഗങ്ങളായ ചെമ്പഴന്തി അനില്‍, അഡ്വ. ബ്ലൈയിസ് കെ. ജോസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടികളെ ദത്തെടുക്കല്‍ സംബന്ധിച്ചും ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചു എന്നും കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടത്തിയാല്‍ സിപിഎം തോല്ക്കുമെന്നതിനാലാണ് ഇത്തരം നീക്കങ്ങളെന്ന് സുനില്‍ സി. കുര്യന് ആരോപിച്ചു.
മുഖ്യമന്ത്രി പ്രസിഡന്റായും സാമൂഹ്യക്ഷേമ മന്ത്രി വൈസ് പ്രസിഡന്റുമായ ശിശുക്ഷേമ സമിതിയില്‍ ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്.
2004 വരെ ശിശുക്ഷേമ സമിതിയുടെ ഭരണം നടത്തിവന്നിരുന്നത് സുനില്‍ സി. കുര്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു. തുടര്‍ന്ന് സിപിഎം ഭരണം പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അഴിമതി ആരോപണത്തെതുടര്‍ന്ന് സമിതി പിരിച്ചുവിട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കോടതി നടപടികളില്‍ കുടുങ്ങി തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താനായില്ല. തുടര്‍ന്ന് കളക്ടര്‍ അധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റര്‍ ഭരണസമിതി ചുമതലയേറ്റെടുക്കുകയായിരുന്നു.
17ന് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ എത്തുന്നുണ്ട്. സിപിഎം പാനല്‍ തോറ്റാല്‍ സമിതിയുടെ പ്രസിഡന്റായിട്ടുള്ള പിണറായി വിജയനും പാര്‍ട്ടിക്കും നാണക്കേടാകും. അതിനാല്‍ ഏതു വിധേനയേയും ശിശുക്ഷേമ സമിതിയുടെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് സിപിഎം ജില്ലാ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: