തൃക്കരിപ്പൂര്‍: കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് മതപഠനത്തിനും ശ്രീലങ്കയില്‍ ബിസിനസ് ആവശ്യത്തിനുമെന്ന് പറഞ്ഞ് കുടുംബത്തോടൊപ്പം വീട് വിട്ട് പോയവരെ കണ്ടണ്ടെത്തുന്നതിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ നിയമിച്ച പ്രത്യേക പോലീസ് സംഘം അന്വേഷണമാരംഭിച്ചു.
ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18 പേരുടെ പടന്നയിലേയും തൃക്കരിപ്പൂരിലേയും വീടുകളിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. പടന്ന വടക്കെപുറത്തെ വി.കെ.ടി. മഹമൂദ്, കാവുന്തലയിലെ മുബാരിസ്, തൃക്കരിപ്പൂര്‍ മൈതാനിയിലെ പി.മുസ്തഫ, തൃക്കരിപ്പൂരിലെ കെ.വി.പി. ഇസ്മായില്‍ മൈതാനിയിലെ എന്‍.കെ. മുഹമ്മദ്കുഞ്ഞി ഹാജി, ഉടുംമ്പുംതലയിലെ ടി.പി.അബ്ദുല്ല, ഉദിനൂരിലെ കെ.അബ്ദുല്‍ അസീസ്, പടന്നയിലെ എ.ഹക്കീം, പി.അബ്ദുല്‍ റഹിമാന്‍ എന്നിവരുടെ പരാതിയില്‍ ചന്തേര പൊലീസ് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കേന്ദ്ര, സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും കേന്ദ്ര ഭീകരവാദ വിരുദ്ധ വിഭാഗവും ഇന്നലെ പടന്നയിലേയും തൃക്കരിപ്പൂരിലേയും കാണാതായവരുടെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പടന്നയില്‍ നിന്നും കഴിഞ്ഞ 22ന് കോഴിക്കോട് മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ മുഷ്താഖ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഫോണ്‍ ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. പാസ്പോര്‍ട്ടിന്റെ പകര്‍പ്പും യാത്ര വിവരങ്ങളും പൊലീസ് ശേഖരിച്ചു.
ഉടുംമ്പുംതലയിലെ അബ്ദുല്‍റാഷിദ് (38), ഇയാളുടെ ഭാര്യ എറണാകുളം വൈറ്റില സ്വദേശിനി ആയിഷ (സോണി സെബാസ്റ്റ്യന്‍ 25), ഇവരുടെ രണ്ട് വയസുള്ള പെണ്‍കുട്ടി സാറ, പടന്നയിലെ ഡോ:പി.കെ.ഇജാസ് (35), ഭാര്യ പടന്നക്കാട് സ്വദേശിനി ഡോ: ജസീല (26), ഇവരുടെ രണ്ട് വയസുള്ള മകന് അനാന്‍, സഹോദരന് പികെ ശിഹാസ് (28), ഭാര്യ മംഗളുരു ഉള്ളാള്‍ സ്വദേശിനി അജ്മല (20), തൃക്കരിപ്പൂര്‍ മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ് (25), തൃക്കരിപ്പൂരിലെ മര്വാന് (23), പടന്ന ആശുപത്രിക്ക് സമീപം ഹഫീസുദ്ധീന്‍ (28), പെട്രോള്‍ പമ്പിന് സമീപത്തെ പികെ അഷ്ഫാക്ക് (30), ഭാര്യ ഉദിനൂര്‍ പരിത്തിച്ചാലിലെ ഷംസിയ (24), ഇവരുടെ ഒന്നര വയസ്സുള്ള മകള്‍ ആയിഷ, മൈതാനിയിലെ ഫിറോസ് (25), പടന്ന വടക്കെപുറത്തെ മുര്‍ഷിദ് മുഹമ്മദ് (25), കാവുന്തലയിലെ സാജിദ് (26) പാലക്കാട് സ്വദേശികളായ ഈസ, യഹിയ ഇവരുടെ ഭാര്യമാരായ ആയിഷ, മറിയം എന്നിവരുള്‍പെടുന്ന സംഘമാണ് വീട്ടുകാരോട് വിവരങ്ങള്‍ പോലും വ്യക്തമാക്കാതെ നാടുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: