പാരീസ്: ഒടുവിൽ ഭാഗ്യം പറങ്കികളെ കൈവിട്ടില്ല, യൂറോ കപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചുണക്കുട്ടികൾ സ്വന്തമാക്കി. അതികായകരെന്ന് വിശേഷിപ്പിക്കുന്ന ഫ്രാൻസിനെ ഒരു ഗോളിനാണ് പോർച്ചുഗൽ കീഴടക്കിയത്. ഏവരും ആശിച്ചിരുന്ന കരുത്തുറ്റ വിജയമായിരുന്നു പറങ്കികളുടേത്.
നിശ്ചിത സമയത്ത് ഒരു ഗോളും നേടാതിരുന്ന മല്‍സരത്തില്‍ അധിക സമയത്താണ് വിജയികളെ നിര്‍ണയിച്ച ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഏഡറാണ് അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിനെ ആദ്യമായി യൂറോയുടെ ഫുട്ബോള്‍ ജേതാക്കളാക്കിയത്.
നൂറ്റിയൊമ്പതാമത്തെ മിനിട്ടിലാണ് ഏഡറിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഷോട്ട് ഫ്രാൻസിന്റെ ഗോൾ വല കുലുക്കിയത്. നേരത്തെ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിക്കാതെ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: