കൊച്ചി: മതവിദേ്വഷവും മതവൈര്യവും വളര്‍ത്തുന്ന രീതിയിലുള്ള സക്കീര്‍ നായിക്കിന്റെ വിഷലിപ്തമായ പ്രസംഗം ശ്രവിച്ചവരാണ് ബംഗ്ലാദേശ് ഉള്‍പ്പെടെ പല രാഷ്ട്രങ്ങളിലും അടുത്തിടെ നടന്ന പല ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് മുസ്ലിംലീഗ് നേതാക്കള്‍ സക്കിള്‍ നായിക്കിനെ മഹത്വല്വല്ക്കരിക്കന് ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന് ആരോപിച്ചു.
ബംഗ്ലാദേശ് കൂട്ടക്കൊലക്ക് പിന്നില്‍ സക്കീറിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് നിയമകാര്യമന്ത്രി അമീര്‍ ഹൊസൈന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനല്‍ നടത്തിയ ഐഎസില്‍ ചേരാന്‍ വിദേശത്ത് പോയവരെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം പണ്ഡിതന്മാര് സക്കീറിനെ ഒരു മുസ്ലിം പണ്ഡിതനായി അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും പരമതവിദേ്വഷപ്രചരണം ശൈലിയാക്കിയ ആളാണെന്നും വ്യക്തമാക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഇസ്ലാമിക ദര്‍ശനത്തിന്റെ സന്ദേശവാഹകരാണ് സക്കീര്‍ നായിക്കെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ നടത്തിയ വാര്‍ത്താസമ്മേളനം തികച്ചും അപലപനീയമാണെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: