കൊച്ചി: മുസ്ലിം രാഷ്ട്രങ്ങള്‍ അടക്കം വിലക്കേര്‍പ്പെടുത്തിയ വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെ സമാധാനത്തിന്റെ പ്രവാചകനാക്കുന്ന മുസ്ലിം ലീഗ് നേതാക്കളെ മുഹമ്മദാലി ജിന്നയുടെ പ്രേതം ആവേശിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
തീവ്രവാദ സംഘടനകളുടെ പിന്തുണ നേടാനുള്ള ലീഗിന്റെ നീക്കം തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. സക്കീറിന്റെ പ്രസംഗവും പ്രവര്‍ത്തനവും ഭീകരാക്രമണങ്ങള്‍ക്ക് കാരണമാകുന്നതായി ബിജെപിയും മോദി സര്‍ക്കാരും മാത്രമല്ല പറയുന്നത്. സക്കീറിന് പ്രവേശനം നിഷേധിച്ചവരില്‍ മുസ്ലിം രാഷ്ട്രങ്ങളുമുണ്ട്. സക്കീറിനെ നിരപരാധിയാക്കാന് ലോകരാഷ്ട്രങ്ങള്ക്കൊന്നും ലഭിക്കാത്ത എന്ത് തെളിവാണ് തങ്ങളുടെ കൈയിലുള്ളതെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കണം.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഭീകരവാദികളെ സഹായിക്കുന്നത് അപകടകരമാണ്. മറ്റ് രാഷ്ട്രങ്ങള്‍ സക്കീറിന് വിലക്കേര്‍പ്പെടുത്തിയതിന് മോദി എങ്ങനെ കാരണമാകുമെന്നും എം.ടി. രമേശ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: