ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട ഭീകരനുവേണ്ടി ശബ്ദമുയര്‍ത്തി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത്. ഹിസ്ബുള്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ വെള്ളപൂശിക്കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വാനിയുടെ മരണശേഷം ഉണ്ടായ പ്രതിഷേധത്തെ അതിക്രൂരമായാണ് പോലീസും സൈന്യവും അടിച്ചമര്‍ത്തിയതെന്നും കുറ്റപ്പെടുത്തുന്നു.
പോലീസിനെ അക്രമിച്ചവരെ നേരിട്ടത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും പി.ബി പുറത്തുവിട്ട പ്രസ്താവന പറയുന്നു.
നിരായുധരായ ജനങ്ങളെ കൊല്ലുന്ന സൈന്യത്തിന്റെ നടപടികള്‍ കശ്മീരിലെ ജനങ്ങളില്‍ വെറുപ്പും അകല്ച്ചയുമുണ്ടാക്കിയെന്ന് പിബി കുറ്റപ്പെടുത്തി.
കല്ലെറിയുന്നവര്‍ക്കെതിരെ ഇത്ര ശക്തമായ നടപടി അംഗീകരിക്കില്ലെന്നും സിപിഎം പറയുന്നു. കേന്ദ്രആഭ്യന്തരമന്ത്രാലയം സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: