വൈക്കം: താലൂക്കിലെ മതഭീകരവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കേരളത്തിൽനിന്ന് യുവാക്കൾ ഐഎസ് ഭീകര ക്യാമ്പിൽ എത്തിയതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്.
സംസ്ഥാന വ്യാപകമായി തുണിവ്യവസായം നടത്തുന്ന വലിയ കവലയിലെ വസ്ത്രവ്യാപാരിയെ കേന്ദ്രീകരിച്ചും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.
തൊടുപുഴയിൽ എൻഡിഎഫുകാർ അദ്ധ്യാപകന്റെ കൈവട്ടിമാറ്റിയ കേസ് നടത്തുന്നതിനായി ഇയാൾ പണംനൽകിയതായി പോലീസ് കണ്ടെത്തിയിരുന്നു. മുസ്ലിം ലീഗ് മന്ത്രിയുടെ ബന്ധുവായ ഇയാളെ രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് അന്ന് ഒഴിവാക്കുകയായിരുന്നു.
പത്ത് വർഷത്തിനിടെ നൂറിലധികം മുസ്ലിം യുവാക്കളെ ജോലിക്കെന്ന പേരിൽ ഗൾഫ് നാടുകളിലേക്ക് അയച്ചിട്ടുണ്ട്.ഇവരിൽ ഭൂരിഭാഗം പേരും നാട്ടിൽ മതഭീകരവാദ സംഘടനയിൽ പ്രവർത്തിച്ചിരുന്നവരാണ് എന്നത് ദുരൂഹത ഉളവാക്കുന്നു. ഫുട്പാത്തിൽ കച്ചവടം നടത്തിയിരുന്ന ഈ പ്രദേശത്തെ ഒരു യുവാവ് പെട്ടെന്ന് നഗരത്തിൽ അഞ്ചിലധികം കടകളും മറ്റുസ്ഥാപനങ്ങളും ഭൂമിയും വാങ്ങിയതിനെ സംബന്ധിച്ച് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു.
കാട്ടികുന്ന്, നക്കംതുരുത്ത്, തലയോലപ്പറമ്പ്, വെച്ചൂർ ഭാഗത്താണ് മതഭീകരവാദം ശക്തമായുള്ളത്. ഗ്രാമപ്രദേശങ്ങളിൽ ഏക്കറുകണക്കിന് പറമ്പുകൾ ഇവർ വാങ്ങികൂട്ടുന്നതായി കണ്ടെത്തിയിരുന്നു. ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള റൂട്ട്മാപ്പ് തൊടുപുഴയിലെ കൈവട്ടുകേസിലെ പ്രതിയായാ എൻഡിഎഫ് നേതാവിന്റെ വീട്ടിൽ പേലീസ് നടത്തിയ റെയിഡിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് മഹാദേവക്ഷേത്രത്തിൽ പോലീസ് കാവലും നിരീക്ഷണവും ശക്തമാക്കിയിരുന്നു. വിശാഷ ദിവസങ്ങളിൽ മഹാദേവ ക്ഷേത്രത്തിൽ രഹസ്യന്വേഷണ സംഘത്തിന്റെയും പേലീസിന്റെയും കാവലുണ്ട്.
കോയമ്പത്തൂർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്നാട് രഹസ്യന്വേഷണ വിഭാഗമായ ക്യൂബ്രാഞ്ച് വൈക്കത്ത് എത്തിയപ്പോഴാണ് ഇവിടത്തെ ഭീകരവാദ പ്രവർത്തനത്തിന്റെ ആഴം സംസ്ഥാന പോലീസും നാട്ടുകാരും തിരിച്ചറിഞ്ഞത്.
ഒളിവിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പിൽനിന്ന് സ്ഫോടന പരമ്പരയിലെ പ്രതികളെ ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ക്യൂബ്രാഞ്ച് കേരളത്തിലെ പിഡിപി, എൻഡിഎഫ് മുസ്ളിം മതഭീകരവാദസംഘടനകളെ നിരീക്ഷിച്ച് മദനി ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കുകയായിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് പേലീസ് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റുചെയ്യാൻ നടപടിസ്വീകരിക്കുമ്പോഴേക്കും ഉന്നതതലത്തിലുള്ള സമ്മർദ്ദംമൂലം കേസ് അവസാനിപ്പിക്കേണ്ട ഗതികേടിലാണ് പേലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: