പാലക്കാട്: ഐഎസുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ ഒരാളെ കൂടി കാണാനില്ല. മലപ്പുറം പാണ്ടിക്കാട് ഷിബിനെ (31) കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. മലപ്പുറം സ്വദേശിയായ ഷിബിന്‍ വര്‍ഷങ്ങളായി കഞ്ചിക്കോടാണ് താമസം. കാണാതായ യാക്കര സ്വദേശി ഈസക്കൊപ്പം കോയമ്പത്തൂരിലെ കോളജില്‍ പഠിച്ചിരുന്നയാളാണ് ഷിബിന്‍.
ജൂണ്‍ രണ്ടിന് ഒമാനിലേക്ക് മതപഠനത്തിന് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു പോയത്. ടൂറിസ്റ്റ് വിസയുമായാണ് ഷിബി ഒമാനിലേക്ക് പോയത്. വിസ കാലാവധി 25 ദിവസം കൊണ്ട് തീര്‍ന്നിട്ടും തിരിച്ചു വരാത്തതാണ് സംശയം ബലപ്പെടുത്തുന്നതെന്ന് വീട്ടുകാര്‍ പരാതിയില്‍ പറഞ്ഞു.
ഒമാനിലേക്ക് പോയതിന് ശേഷം പല തവണ വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്തു. വിളിക്കുമ്പോഴെല്ലാം പ്രാര്‍ത്ഥിക്കണമെന്നും എനിക്ക് ഇവിടെ സുഖമാണെന്നും പള്ളിയില്‍ പോയെന്നും നിസ്ക്കരിക്കണമെന്നും മാത്രമാണ് ഷിബി പറഞ്ഞിരുതെന്ന് വീട്ടുകാര്‍ പറയുന്നു.
കോയമ്പത്തൂരിലെ പഠനശേഷം നാട്ടിലെത്തിയ ഷിബി കൂടുതല്‍ മതകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്തിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. വിനോദ് എന്ന വക്കീലിനൊപ്പമാണ് ഷിബിന്റെ വീട്ടുകാര്‍ പരാതി നല്കാന് എത്തിയത്. ഷിബിന്‍ വിളിച്ച ഫോണ്‍ നമ്പറുകളടക്കം പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്ന് വിനോദ് പറഞ്ഞു. ഷിബിനടക്കം ഇതുവരെ ജില്ലയില്‍ ഇത്തരത്തില്‍ മൂന്ന് പേരെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: