കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു കാണാതായ മൂന്ന് കുടുംബങ്ങള്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന. വളപട്ടണം മന്നയിലെ മുഹമ്മദ് റിഷാല്‍, ഭാര്യ ഹുദ റഹിം, ഷബീര്‍, ഭാര്യ നസിയ, സുഹൈല്‍ എന്നിവരാണ് ഐഎസില്‍ ചേര്‍ന്നത്. ഇവരെക്കുറിച്ച് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു.
വിദേശത്തായിരുന്ന മന്ന സ്വദേശി മുഹമ്മദ് റിഷാല്‍ നാട്ടിലെത്തി വിവാഹിതനായ ശേഷം ഭാര്യയെയും പ്രദേശത്തെ മറ്റൊരാളെയും അയാളുടെ ഭാര്യയെയും കൂട്ടി ദുബൈയിലേക്ക് പോവുകയായിരുന്നു.
അവിടെ നിന്ന് ഇവര്‍ ഇസ്താംബൂളിലേക്ക് പോയി. ഇതിനുശേഷം ഇവര്‍ക്ക് വീട്ടുകാരുമായി കാര്യമായ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. കേന്ദ്ര ഏജന്‍സി ഇവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വളപട്ടണം മന്നയിലെ സഫൂറ മന്‍സിലില്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് സുഹൈലിനെയും കാണാതായി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര് ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന.
2000 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കാണാതായവരില്‍ ഇരുപത്തിയഞ്ചോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗികമായ കണക്ക്. ഇതില്‍ 17 പേര് പുരുഷന്മാരും എട്ടു പേര് സ്ത്രീകളുമാണ്. എന്നാല്‍, പരാതി ലഭിക്കാത്ത മിസ്സിങ് കേസുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചന.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റിയിലെ മൂന്ന് പേര് നേരത്തെ കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ പോയി പരിശീലനം നേടി തിരിച്ച് വന്നവരാണ് അന്ന് കൊല്ലപ്പെട്ടത്.
നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയും ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയുമായ മദനിയുടെ സന്തതസഹചാരി തടിയന്റവിട നസീറിന്റെ പ്രവര്‍ത്തന കേന്ദ്രം കണ്ണൂര്‍ സിറ്റിയായിരുന്നു. തീവ്രവാദ പരിശീലനത്തിനിടെ കണ്ണൂര്‍ നാറാത്ത് പോലീസ് പിടിയിലായ 21 പേര് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: