കൊല്ലം: പ്രണയം നടിച്ച് ഹിന്ദുപെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഭീകരവാദികള്‍ക്ക് കാഴ്ച വയ്ക്കുന്ന ലൗജിഹാദിനെ ചെറുക്കാന്‍ സ്ത്രീസമൂഹം ശക്തമായി രംഗത്ത് വരണമെന്ന് മഹിളാഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ നിഷാസോമന്‍ ആവശ്യപ്പെട്ടു.
മഹിളാ ഐക്യവേദിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ലൗജിഹാദ് വിഷയം മഹിളാഐക്യവേദിയും ഹിന്ദുഐക്യവേദി പോലുള്ള സംഘടനകളും വര്‍ഷങ്ങള്‍ക്ക് മുമ്പേ സമൂഹത്തിന് മുമ്പാകെ ഉന്നയിച്ചതാണ്. പ്രണയ വിവാഹത്തെ ലൗജിഹാദ് എന്ന് വിളിക്കരുതെന്നായിരുന്നു കപടബുദ്ധിജീവികള്‍ അന്ന് ആവശ്യപ്പെട്ടത്.
സത്യത്തെ തമസ്കരിച്ചതിന്റെ ഫലമാണ് നിരവധി യുവതികള്‍ ഇത്തരത്തില്‍ ഭീകരരുടെ കെണിയില്‍ അകപ്പെട്ടത്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇക്കാര്യത്തില്‍ രാജ്യത്തോട് മാപ്പ് പറയണം. അന്ന് ഹിന്ദുഐക്യവേദി അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ നേരിട്ട് ധരിപ്പിച്ചപ്പോള്‍ ശരിയായി അന്വേഷിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ ഇതരസമൂഹത്തിലെ വനിതകള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ അകപ്പെടില്ലായിരുന്നു എന്ന് നിഷാസോമന്‍ പറഞ്ഞു.
സമ്മേളനം കുഴിയം ശക്തിപാദദൈ്വതാശ്രമം മഠാധിപതി മാ ആനന്ദമയിദേവീ ഭദ്രദീപം കൊളുത്തി അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് മഹിളാഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. ശാന്തകുമാരി, എസ്എന്‍ഡിപി വനിതാ വിഭാഗം സെക്രട്ടറി ഷീല നളിനാക്ഷന്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ശശിധരന്‍പിള്ള, സംയോജകന്‍ വിജയമോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ പ്രസന്ന ഉണ്ണികൃഷ്ണന് സ്വാഗതം സുമതിക്കുട്ടി അമ്മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: