കോഴിക്കോട്: ജില്ലയിലെ മുന്നൂറോളം പൊലീസുകാര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. അസുഖബാധിതരായ വനിതാ പൊലീസുകാരെയുള്‍പ്പെടെ ഓപ്പ്ഷന്‍ പരിഗണിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന പരാതി ഉയര്‍ന്നു. പൊലീസ് അസോസിയേഷന് ജില്ലാ ഭാരവാഹികളെയും സ്ഥലം മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് വിവാദ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്. തലങ്ങും വിലങ്ങും സ്ഥലം മാറ്റപ്പെട്ട മുന്നൂറോളം പൊലീസുകാരില്‍ ഇരുപത്തിയഞ്ചോളം പേര് വനിതകളാണ്.
സുഖമില്ലാത്ത വനിതകളെ ഓപ്ഷന് പരിഗണിക്കാതെ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുണ്ട്. പൊലീസ് അസോസിയേഷന്റെ എല്ലാ ജില്ലാ ഭാരവാഹികള്‍ക്കും സ്റ്റേഷന് മാറ്റമുണ്ട്.
ഇതില്‍ ഏറെപ്പേരും നിലവിലുള്ള സ്റ്റേഷനുകളില്‍ നിന്ന് വിദൂര സ്ഥലത്തേക്കാണ് മാറ്റപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: