പേരാമ്പ്ര: കോഴിക്കോട് – പൂഴിത്തോട് – പടിഞ്ഞാറത്തറ – കുട്ട- ഗോണിക്കുപ്പവഴി ബാംഗഌര് നാഷനല്‍ ഹൈവേ ബജറ്റില്‍ പണം വകവെച്ചില്ല. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള രാത്രി കാല യാത്ര ദുസഹമായ അവസ്ഥയ്ക്ക് അറുതി വരുത്തുവാന്‍ പൂഴിത്തോട് – പടിഞ്ഞാറതറ കുട്ട വഴിയുള്ള റോഡിന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ മണ്ഡലം ആയിട്ടു പോലും ബജറ്റ് വിഹിതത്തില്‍ പണം വകവെച്ചില്ലെന്ന് റോഡ് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു താമരശ്ശേരി ചുരം വഴിയും പക്ര ീതളം ചുരം വഴിയും യാത്ര ദുഷ്ക്കരമാണ് ചുരം ഇടിച്ചില്‍, മണ്ണൊലിപ്പ്, മരം വീഴല്‍ അപകടം തുടങ്ങി ദിവസങ്ങളോളം യാത്ര തടസങ്ങള്‍ സാധാരണമാണ്. ഇന്നത്തെ യാത്ര ആവശ്യങ്ങള്‍ക്കും ചരക്കുനീക്കങ്ങള്‍ക്ക് പോലും ഈ റോഡ് തീരെ അപര്യാപ്തമാണ്. ഇതിനൊരു പരിഹാരം ഈ ബദല്‍ റോഡ് മാത്രമാണ്. ഈ റോഡിന്റെ പുരോഗതിക്ക് തടസമായി പറയുന്നത് വനത്തിനും. മൃഗങ്ങള്‍ക്കും ഹാനികരമല്ലാത്ത വിധം പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് പണിയാവുന്നതാണ്. എല്ലാ പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പിലും ഈറോഡ് ചര്‍ച്ച വിഷയമാകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരും തിരിഞ്ഞു നോക്കാറില്ല.
മറ്റിടങ്ങളില്‍ ബദല്‍ റോഡുകള്‍ക്ക് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി രംഗത്ത് വരുന്നത് അവര്‍ ബജറ്റിന് മുമ്പ് തന്നെ മുഖ്യമന്ത്രിയായും ധനമന്ത്രിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബഡ്ജറ്റില്‍ തുക അനുവദിച്ചെടുക്കുകയും ചെയ്യും
പത്ത് ദിവസം മുമ്പ് മാത്രം ലഭിച്ച അപേക്ഷയില്‍ മത ന്യൂനപക്ഷ മേലധികാരിമാരുടെ സമര്‍ദ്ദം മൂലം തിരുമാനം ഉണ്ടാവുകയും ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.ഇത് കേവലം ഈ അടിയന്തര പ്രശ്നം പരിഹരിക്കാന്‍ കര്‍ഷകരെയും ബഹുജനങ്ങളെയും ഉള്‍പ്പെടുത്തി കലക്ട്ര റേറ്റമാര്ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ആക്ഷന്‍ കമ്മറ്റി രൂപം കൊടുത്തതായി പൂഴിത്തോട് ബാംഗളൂര്‍ റോഡ് ആക്ഷന്‍ കമ്മറ്റി പത്ര സമ്മേളനത്തിന് അറിയിച്ചു ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ കെ എം സുധാകരന് (ചെയര്മാന്) ബാബു പുതു പറമ്പില്‍ (സെക്രട്ടറി) കുഞ്ഞിക്കണ്ണന് ചെറുകാട് (വൈ.ചെയര്മാന്) ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് രജീഷ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: