കുറ്റിയാടി: ഒന്നാം വര്‍ഷ പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കില്ലാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ അവഗണന നേരിടുന്നതായിപരാതി. ഏക ജാലക സംവിധാനത്തിലൂടെ ഒന്നാം വര്‍ഷ പ്ലസ് വണ്‍ ക്ലാസിലേക്ക് അലോട്ട്മെന്റിന് അപേക്ഷിക്കുമ്പോഴാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് രണ്ടുതവണ ആനുകൂല്യം ലഭിക്കുമ്പോള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റില്‍ നിന്നും പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. കുറ്റിയാടി ഗവ. ഹയര്‍ സെക്കന്ററിസ്കൂളില്‍ സയന്‍സ് ഗ്രൂപ്പിന് ഏക ജാലക സംവിധാനത്തിലൂടെ അപേക്ഷിച്ച കുട്ടികള്‍ക്ക് കിട്ടി ഡബ്ല്യുജിപിഎ 73-ാം റാങ്ക് മുതല്‍ 206 ാം റാങ്ക് വരെ 9.6ആണ്. എന്നാല്‍ പ്രവേശനത്തിനായി അപേക്ഷിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ചാത്തങ്കോട് നട എ.കെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ച 70005267 നമ്പര്‍ അപേക്ഷയിലെ ഫിന്യപര്വീന് എന്ന വിദ്യാര്‍ത്ഥിനിക്ക് 9.6 ഡബ്ല്യുപിഎയില് 118-ാംത്തെ റാങ്കാണ് ലഭിച്ചത്. കുട്ടിയുടെ ട്രൈ മറ്റുള്ള വാല്യു ചാര്‍ട്ടില്‍ കുട്ടികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ വര്‍ഷം ഐഎസ്ആര്‍ഒ നടത്തിയ വേള്‍ഡ് സ്പൈസ് വീക്കില്‍ സംസ്ഥാന ഗോള്‍ഡ് മെഡല്‍ ജേതാവു ം സംസ്ഥാന നിലവാരത്തില്‍ നടത്തിയ ഇംഗ്ലീഷ്, ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനും വിദ്യാര്‍ത്ഥി അര്‍ഹനായിരുന്നു. മറ്റു പല മത്സരങ്ങളിലും ഇവര്‍ മികവ് കാട്ടിയിരുന്നു. ഒന്നാം വര്‍ഷ പ്ലസ് വണ്‍പ്രവേശനത്തിന് തൊട്ടടുത്ത സ്കൂളില്‍ പ്രവേശനം ലഭിക്കാതെ 15 ഓളം കിലോമീറ്റര്‍ അകലെയാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്.
അപാകതചൂണ്ടികാണിച്ചു കൊണ്ട് കുട്ടിയുടെ രക്ഷിതാവ്സ്കൂള് അധികൃതര്‍ക്കും തിരുവനന്തപുരം ഐസിടി സെല്ലില്‍ നേരിട്ടും അല്ലാതെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം. ഒന്നാം വര്‍ഷ പ്ലസ് വണ്‍ അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ ഭൂരിഭാഗവും. ഗ്രേസ് മാര്‍ക്ക് കൂടി വന്നു ചേരുമ്പോള്‍ പഠന മികവില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ സ്കൂള്‍ അധികൃതരും അധ്യാപകരും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: