ആലപ്പുഴ: വാരനാട് ദേവീക്ഷേത്രത്തിലെ നക്ഷത്രക്കാവ് ശ്രദ്ധേയമാകുന്നു. കാവുകള്‍ അന്യമാവുകയും മരങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തതോടെ പ്രകൃതിയുടെ താളംതെറ്റുന്ന വിനാശകരമായ അവസ്ഥയിലാണ് വൃക്ഷങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ക്ഷേത്രത്തിലെ നക്ഷത്രക്കാവ് ഏറെ പ്രത്യേകത അര്‍ഹിക്കുന്നത്.
22ന് രാവിലെ 10ന് ജ്യോതിഷ ശാസ്ത്രം വിധിക്കപ്പെട്ട വൃക്ഷ, പക്ഷി, മൃഗ, ദേവതകളെ കലശപൂജയിലൂടെ പൂജിച്ച് ആരാധിക്കുന്നു. ഇതോടൊപ്പം ഭക്തജനങ്ങള്‍ക്കും കലശപൂജ എന്നിവ സ്വന്തമായി ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. ക്ഷേത്രം തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഓരോ നക്ഷത്രക്കാര്ക്കുമുള്ള കാഞ്ഞിരം, നെല്ലി, അത്തി, ഞാവല്‍, കരിങ്ങാലി, കരിമരം, ഇല്ലി, അരയാല്‍, നാകമരം, പേരാല്‍, പ്ലാശ്, എരിക്ക്, വഹ്നി, കടമ്പ്, തേന്മാവ്, കരിമ്പന, ഇരിപ്പ, എന്നീവൃക്ഷങ്ങളും പുള്ള്, ചകോരം, കാക്ക, കോഴി, മയില്‍ തുടങ്ങിയ പക്ഷിരൂപങ്ങളും കുതിര, ആന, ആട്, പാമ്പ്, നായ, പൂച്ച, കരിമ്പൂച്ച, എലി, ചുണ്ടെലി, ഒട്ടകം, പോത്ത്, ആള്‍പുലി, മഹിഷം, സിംഹം, മാന്‍, കേഴ, കാള, നല്ലാള്, നരന്, പശു തുടങ്ങിയ മൃഗരൂപങ്ങളും ഇതോടൊപ്പം ഒരുക്കും.
പ്രകൃതിയെ ദൈവമായിക്കാണുന്ന പ്രാചീന സംസ്കാരത്തിലൂടെ പ്രകൃതിയും മനുഷ്യനും ഒന്നാണെന്നുള്ള യാഥാര്‍തഥ്യം അരക്കിട്ടുറപ്പിക്കുകയാണ് ഈ പുരാതന ക്ഷേത്രത്തിലെ ആരാധനാരീതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: