ഇടുക്കി: കണ്ണന് ദേവന് കമ്പനിയുടെ പേരില്‍ വ്യാജ തേയില വിറ്റ കേസില്‍ പ്രധാന പ്രതികളെ ഒഴിവാക്കാന്‍ പോലീസ് ശ്രമം. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്നും കണ്ണന് ദേവന് കമ്പനിയുടെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച തേയില പാക്കറ്റുകളില്‍ നിറച്ച നൂറുകണക്കിന് കിലോ തേയില പിടികൂടിയിരുന്നു. എന്നാല്‍ സ്ഥാപന ഉടമയെയും മറ്റ് പ്രധാന നടത്തിപ്പുകാരെയും ഒഴിവാക്കി സ്ഥാപനത്തിലെ ജീവനക്കാരനായ സെറിയാല്(55)നെ മാത്രം പ്രതിയാക്കി പോലീസ് കേസ് എടുക്കുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമയായ റിട്ടയേര്‍ഡ് അദ്ധ്യാപകനെ കേസില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി. കണ്ണന് ദേവന് കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പിതാവ് വ്യാജ തേയില വില്‍പ്പനയിലെ പ്രധാന കണ്ണിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. പോലീസ് റെയ്ഡ് നടക്കുന്ന സമയത്തും സ്ഥാപനത്തില്‍ ഇയാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാളെയും ഒഴിവാക്കികൊണ്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസിന്റെ ഈ നടപടിക്കെതിരെ നിയമ നടപടിക്കു ഒരുങ്ങുകയാണ് അറസ്റ്റിലായ സെറിയാലിന്റെ ബന്ധുക്കള്‍. ഗുണനിലവാരമില്ലാത്ത തേയില കണ്ണന് ദേവന് കമ്പനിയുടെ വിലാസത്തില്‍ വിപണിയില്‍ കണ്ടതിനെ തുടര്‍ന്ന് ഇതിന്റെ ഉറവിടം കണ്ടെത്താന്‍ കമ്പനി സ്വകാര്യ ഏജന്‍സിയെ ചുമതലപെടുത്തിയിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇത്തരത്തില്‍ വ്യാജ തേയില വില്‍പ്പന ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ ടെംപിള്‍ റോഡിലെ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് വ്യാജ തേയിലയും പാക്കറ്റുകളും പിടിച്ചെടുത്തത്. കാളിയപ്പന് എന്നയാള്‍ക്കെതിരെയും കേസുണ്ടെന്നാണ് എസ്.ഐ അറിയിച്ചിരുന്നത്. ഇയാളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: