ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണം ഈവര്‍ഷം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. മുഖ്യന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന കുട്ടനാട് പാക്കേജ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
തോട്ടപ്പള്ളി സ്പില്‍വേയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. അടുത്ത വര്‍ഷം ജനുവരിയോടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. എസി കനാലിലെ തടസങ്ങള്‍ പൂര്‍ണമായും നീക്കി ഉപയോഗയോഗ്യമാക്കും. ചങ്ങനാശേരി മുതല്‍ ഒന്നാം കര വരെയുള്ള ഭാഗമായി നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്.
ഇവിടം മുതല്‍ നെടുമുടി വരെയും നെടുമുടി മുതല്‍ പള്ളാത്തുരുത്തി വരെയുമുള്ള പ്രദേശത്തെ കയ്യേറ്റത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. വേമ്പനാട് കായല്‍ ശുചീകരണത്തിനായി മൂന്നുമാസത്തിനകം സമഗ്രപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ പരിസ്ഥിതി വകുപ്പിനെ ചുമതലപ്പെടുത്തി.
കുട്ടനാട് പാക്കേജിന്റെ ഭാഗമയി വിതരണം ചെയ്ത പമ്പുകള്‍ കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതി, ഉപയോഗം എന്നിവ പരിശോധിക്കാന്‍ തീരുമാനിച്ചു. കുടിവെള്ളത്തിനായി അനുവദിച്ച 70 കോടിയില്‍ 39 കോടി മാത്രമാണ് ചെലവഴിച്ചത്.
ബാക്കി തുക ചെലവഴിച്ച് അടുത്ത വര്‍ഷം മെയ് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കും. പ്രദേശത്തെ 14 പഞ്ചായത്തുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വേമ്പനാട് കായലിലെ പോളനീക്കം ചെയ്യല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത രീതിയില്‍ ചെയ്യാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. പാക്കേജുമായി ബന്ധപ്പെട്ട് നിലവിലുള്ളകോ- ഓഡിനേഷന്‍ കമ്മറ്റി പുനഃസംഘടിപ്പിക്കും. കമ്മറ്റി കൃത്യമായ ഇടവേളകളില്‍ ചേരണം. ഈ വര്‍ഷം ഡിസംബറിനികം രണ്ടുതവണ കമ്മറ്റി ചേരണം.
പാക്കേജുമായി ബന്ധപ്പെട്ട് കൃത്യമായ റോഡുമാപ്പ് സമയബന്ധിതമായി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ധനമന്ത്രി, കൃഷിമന്ത്രി, വനം മന്ത്രി, ഫിഷറീസ് മന്ത്രി, പൊതുമരാമത്ത് മന്ത്രി, ജല വിഭവ മന്ത്രി ആലപ്പുഴയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: