തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവായിരിക്കെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാനായി ചെലവഴിച്ചത് 82.29 ലക്ഷം രൂപ. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
അറ്റകുറ്റപ്പണികള്‍ക്കായി സിവില്‍ ഇനത്തില്‍ 61.47 ലക്ഷം രൂപയും വൈദ്യുതി ഇനത്തില്‍ 17.79 ലക്ഷം രൂപയും ചെലവാക്കി. ഫര്‍ണിച്ചര്‍ റിപ്പയറിങ്ങിനും പോളിഷിങ്ങിനും 1,62,736 രൂപയും കര്ട്ടന് സെറ്റിങ്ങ് ഇനത്തില്‍ 1,39,806 രൂപയും ചെലവായി. വിഎസിന്റെ ടെലിഫോണ്‍ ചാര്‍ജ്ജ് ഇനത്തില്‍ 8.14 ലക്ഷം രൂപ ചെലവായി. ഓഫീസിലെ ടെലിഫോണിന് മാത്രമായി 4.92 ലക്ഷം രൂപ ചെലവാക്കി. അതിഥി സല്‍ക്കാരത്തിനായി 1.84 ലക്ഷം രൂപയും യാത്രാബത്ത ഇനത്തില്‍ ഏഴ് ലക്ഷം രൂപയും ചെലവായി.
ഔദ്യോഗിക വസതിയില്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി 13.60 ലക്ഷം രൂപ ചെലവഴിച്ചു.
പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് 3,56,19,991 രൂപയുടെ പരസ്യം പത്രദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അച്ചടി മാധ്യങ്ങള്‍ക്ക് 2,52,59,991 രൂപയുടേയും ദൃശ്യമാധ്യമങ്ങള്‍ക്ക് ഏകദേശം 1,03,50,000 രൂപയുടേയും പരസ്യമാണ് നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് പരസ്യങ്ങള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: