ന്യൂദൽഹി: വിവാദ മുസ്ലീം പ്രഭാഷകൻ സക്കീർ നായിക്ക് അപകടകാരിയെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ഏഴാം നൂറ്റാണ്ടിൽ ഖുറാനിൽ പ്രതിപാദിച്ചിട്ടുള്ള ലൈംഗിക അടിമകൾ, ബഹു ഭാര്യാത്വം, ഗാർഹിക പീഡനം എന്നിവയാണ് സക്കീർ 21-ാം നൂറ്റാണ്ടിലും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ നൂറ്റാണ്ടുകൾ മുമ്പുള്ള ആശയങ്ങൾ ഖുറാന്റെ മറവിൽ പ്രചരിപ്പിച്ച് ഭീകരവാദം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും തസ്ലിമ നസ്രീൻ പറഞ്ഞു.
സക്കീറിന്റെ പ്രഭാഷണങ്ങൾ നിരവധി ബംഗ്ലാദേശികളെ ഭീകരപ്രവർത്തനങ്ങളിലേക്ക് തിരിയാൻ പ്രേരണയായിട്ടുണ്ട്. സക്കീർ ആയുധങ്ങളുമായല്ല നടക്കുന്നതെങ്കിലും അദ്ദേഹത്തിനുവേണ്ടി അനുയായികൾ അത് ചെയ്യുന്നുണ്ട്. ബംഗ്ലാദേശിൽ പീസ് ടിവി നിരോധിച്ചതുകൊണ്ടൊന്നും ജനങ്ങൾ ഭീകര പ്രവർത്തനങ്ങളിലേക്ക് ജനങ്ങൾ ആകൃഷ്ടരാകുന്നത് നിർത്താൻ സാധിക്കില്ല. അതിനുമുമ്പുതന്നെ ജനങ്ങളെ മാനസികമായി സ്വാധീനിക്കാൻ സക്കീറിന്റെ പ്രസംഗങ്ങൾക്കായിട്ടുണ്ട്. ഇതിലൂടെ ഹിംസ പ്രചരിപ്പിക്കാനും സക്കീറിനു കഴിഞ്ഞു. അടുത്തിടെ ബംഗ്ലാദേശ് സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതും അതാണ്. പീസ് ടിവിക്ക് ഇപ്പോൾ ഏർപ്പെടുത്തിയ നിരോധനംകൊണ്ട് ഇതാല്ലാതാക്കാൻ സാധിക്കില്ല.
സക്കീർ നായിക്ക് പ്രഭാഷണങ്ങൾ നടത്തുന്നതിന് താൻ ഒരിക്കലും എതിരല്ല. മുസ്ലിമുകൾക്കിടയിൽ ഹിംസാത്മകത വർധിപ്പിക്കാനാണ് ഇയാൾ ശ്രമിക്കുന്നത്. താൻ മുസ്ലിമുകളെ വിമർശിക്കുകയാണെന്നാണ് ജനങ്ങൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ ഇസ്ലാം മതത്തേയാണ് വിമർശിക്കുന്നത്. മുസ്ലിം എന്നുപറയുന്നത് ജനങ്ങളേയാണ്. മുസ്ലിമുകൾ നല്ലതാണ്. എന്നുവെച്ച് ഇസ്ലാം നല്ലതാണെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. ഖുറാന്റെ വചനങ്ങളെല്ലാം മനസ്സിലാക്കുകയാണെങ്കിൽ നിങ്ങൾ ഭീകരനോ അല്ലെങ്കിൽ നിരീശ്വരവാദിയോ ആവും. അതുകൊണ്ടുതന്നെ ഖുറാന്റെ അർത്ഥം മനസിലാക്കാതെ അത് വായിക്കാനാണ് മുസ്ലിമുകളെ പ്രോത്സാഹിപ്പിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീൻ 20 വർഷത്തോളമായി അമേരിക്കയിലും, യൂറോപ്പിലും ഭാരതത്തിലുമായാണ് താമസിക്കുന്നത്. ലജ്ജ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ബംഗ്ലാദേശിൽ വധഭീഷണി ഉയർന്നിരുന്നു. ഇതേതുടർന്ന് ഭാരതം അവർക്ക് അഭയം നൽകുകയും ചെയ്തിരുന്നു. മുസ്ലിമായിരുന്നിട്ടുകൂടി ഇസ്ലാം സമുദായം ഒട്ടേറെ വിമർശിച്ചിട്ടുണ്ട്. റംസാൻ നോയമ്പെടുക്കാൻ താൻ വിഡ്ഢിയല്ലെന്ന അടുത്തിടെ നടത്തിയ പ്രസ്താവനയും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: