കാസർകോട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോർട്ട് കേസിനെക്കുറിച്ചും അന്വേഷണം നടത്തും. 150ൽപരം വ്യാജ പാസ്പോർട്ടുകളാണ് വ്യാജരേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയത്. എന്നാൽ ഈ കേസിന്റെ അന്വേഷണം എങ്ങുമെത്താതെ തുടരുന്നതിനിടയിലാണ് ഐഎസിലേയ്ക്കു യുവതീ യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവം പുറത്തായത്.
ഇതും ഇപ്പോഴത്തെ അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന. ഇതിനിടയിൽ ഇന്റേണൽ സെക്യൂരിറ്റി ഡിവൈഎസ്പി: സി.കെ. സുരേഷ് കഴിഞ്ഞ ദിവസം പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ അന്വേഷണം നടത്തി. വ്യാജ പാസ്പോർട്ട് കേസിനും ഐഎസ് റിക്രൂട്ട്മെന്റ് കേസിനും പരസ്പരം ബന്ധമുണ്ടോയെന്നതിനെക്കുറിച്ചായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: