ആലപ്പുഴ: സര്‍ക്കാരിന്റെ അനാസ്ഥ മൂലം സംസ്ഥാനത്തെ എയിഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ സൗജന്യ യൂ ണിഫോം ലഭിച്ചില്ല. എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം സൗജന്യമായി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്. സ്കൂള്‍ തുറന്ന് ഒന്നര മാസം ആയിട്ടും യൂണിഫോം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ യൂണിഫോം വിതരണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. എയിഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണമാണ് മുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് കൃത്യമായി ലഭിച്ചിട്ടും സംസ്ഥാനം ഇക്കാര്യത്തില്‍ അലംഭാവം തുടരുകയാണ്. എസ്എസ്എ മുഖേനയാണ് യൂണിഫോമിനുള്ള പണം വിതരണം ചെയ്യുന്നത്. എന്നാല്‍ പല ജില്ലകളിലും ബിആര്‍സികളില്‍ നിന്നും അദ്ധ്യാപകരെ കുട്ടത്തോടെ പിരിച്ചുവിട്ടതാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. അതോടെ സര്‍വ്വശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനം താളംതെറ്റി.
സൗജന്യ യുണിഫോം, മെയിന്റനന്‍സ് ഗ്രാന്റ്, സ്കൂള്‍ ഗ്രാന്റ്, ടീച്ചേഴ്സ് ഗ്രാന്റ് എന്നിവയുടെ വിതരണം അവതാളത്തിലായിരിക്കുകയാണ്. ഒരു കുട്ടിക്ക് 400 രൂപ വീതമാണ് യൂണിഫോമിനായി നല്‍കുന്നത്. ഈ തുക സ്കൂളുകള്‍ക്ക് അനുവദിക്കുകയും അവിടെ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുകയുമാണ് പതിവ്. എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും, ബിപിഎല്‍ കുടുംബങ്ങളിലെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലേയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം സൗജന്യമാണ്.
കൂടാതെ അയ്യായിരത്തോളം സംരക്ഷിത അദ്ധ്യാപകര്‍ക്ക് ശമ്പളം നിഷേധിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30, 1:35 ആക്കി തസ്തിക നിര്‍ണയം നടത്തിയ ശേഷമുള്ള അദ്ധ്യാപകര്‍ക്ക് ശമ്പള ബില്‍ എഴുതേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിദ്യാഭ്യാസ മേഖല സര്‍ക്കാര്‍ ഇടപെടലുകള്‍ കലുഷിതമാക്കിയിരിക്കുകയാണ്. മുന്‍ സര്‍ക്കാര്‍ എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ കണ്ടെങ്കില്‍ ഇപ്പോള്‍ രാഷ്ട്രീയ അതിപ്രസരമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: