ഇരിട്ടി : കഴിഞ്ഞ ദിവസം പുന്നാട് നടന്ന ബസ്സ് അപകടത്തിന്റെയും പെരുകി വരുന്ന വാഹനാപകടങ്ങളുടെയും സാഹചര്യത്തില്‍ ഇന്ന് കലക്ടറേറ്റില്‍ ജില്ലാ പോലീസ് അധികാരികളുടെയും ആര്‍ടിഒ യുടെയും നേതൃത്വത്തില്‍ യോഗം നടക്കും. രാവിലെ 10.—30 ന് നടക്കുന്ന യോഗത്തില്‍ ബസ്സുടമകളുടെ സംഘടനാ നേതാക്കള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, വിവിധ സ്റ്റേഷനുകളിലെ പോലീസ് അധികാരികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
കഴിഞ്ഞ തിങ്കളാഴ്ച പുന്നാട് നടന്ന ബസ്സ് അപകടത്തിന് കാരണം ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗതയുമാണെന്നാണ് പറയപ്പെടുന്നത്. കൂട്ടിയിടിച്ച രണ്ടു ബസ്സുകളിലെയും െ്രെഡവര്‍മാര്‍ മരണമടയുന്നത് ഒരു അപൂര്‍വ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും കൂടിക്കൂടി വരുന്നു. വാഹന പരിശോധനയിലൂടെയും ശക്തമായ നിയമ നടപടികളിലൂടെയും ഇത്തരം അപകടങ്ങളെ നേരിടാനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്.
ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍, ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍, അമിത വേഗത, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ഇതിനായി കര്‍ശന പരിശോധനകള്‍ നടത്താനുമാണ് തീരുമാനം എന്നാണു അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: