പയ്യന്നൂര്‍: പയ്യന്നൂര്‍ അന്നൂരിലെ ബിഎംഎസ് പ്രവര്ത്തകന് സി.കെ.രാമചന്ദ്രന്റെ കൊലപാതകം പൈശാചികവും ആസൂത്രിതവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. പയ്യന്നൂരിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന സി.കെ.രാമചന്ദ്രന് ബിഎംഎസിന്റെ മേഖലാ പ്രസിഡണ്ടുകൂടിയാണ്. കഴിഞ്ഞദിവസം അര്‍ദ്ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാമചന്ദ്രനെ സിപിഎം ക്രിമിനല്‍ സംഘം വാതില്‍ തകര്‍ത്ത് വീടിനകത്തുകയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പേ ഡിംബര്‍ 1ന് പയ്യന്നൂരില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകനായ വിനോദ് കുമാര്‍ കൊലചെയ്യപ്പെട്ടകേസിലെ മുഖ്യ സാക്ഷികൂടിയാണ് രാമചന്ദ്രന്. ഇയാളുടെ കൊലയാളി സംഘാംഗങ്ങള്‍ വിനോദ് കുമാര്‍ കേസിലെ മുഖ്യ പ്രതികളും കൂടിയാണ്. രാമചന്ദ്രനെ കൊലപ്പെടുത്തുന്നതോടൊപ്പം വ്യത്യസ്തമായ മേഖലകളിലുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഇരുപതോളം വീടുകള്‍ക്കു നേരെയും വ്യാപാര സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെയും വാഹനങ്ങള്‍ക്കു നേരെയും വ്യാപകമായ അക്രമങ്ങളാണ് സിപിഎം ഒരുമണിക്കൂറിനകം സംഘടിപ്പിച്ചത് എന്നത് കൊലപാതകം വന്‍ഗൂഢാലോചനയുടെ പരിണിത ഫലമാണെന്നതിന്റെ തെളിവാണ്.
സിപിഎം പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ സംഘടനക്ക് യാതൊരു ബന്ധവുമില്ലെന്നിരിക്കെ ഭരണത്തിന്റെ സ്വാധീനത്തില്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും അധികാരത്തിന്റെ ഹുങ്കില്‍ സിപിഎം മാഫിയാ സംഘങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്നതിനുവേണ്ടി ബിജെപി വ്യാപകമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്നും സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം പയ്യന്നൂര്‍ മേഖലയില്‍ നടത്തിയ കൊലപാതകത്തിലും അക്രമത്തിലും ബിജെപി ജില്ലാ കമ്മറ്റി ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: