പയ്യന്നൂര്‍: ക്രൂരതയുടെ പര്യായമായി ലോകം നോക്കിക്കാണുന്ന ഐഎസ് ഭീകരരെപ്പോലും നാണിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം പയ്യന്നുര്‍ മേഖലയില്‍ സിപിഎം നടത്തിയ ഭീകരാക്രമണം. രാത്രി പന്ത്രണ്ട് മണിയോടെ ആര്‍ത്തട്ടഹസിച്ചുവന്ന നരാധമന്മാര് അന്നൂര്‍, കാരയില്‍, വെള്ളൂര്‍, കോറോം, കരിവെള്ളര്‍, പുഞ്ചക്കാട്, കുഞ്ഞിമംഗലം, കുന്നരു, ചെറുതാഴം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഒരേ സമയം സംഹാര താണ്ഡവമാടി. ആസൂത്രിതമായ അക്രമണങ്ങളില്‍ പത്തിലധികം വീടുകളും ഇരുപതോളം വാഹനങ്ങളും നിരവധി കടകളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.അരുണ്‍കുമാറിന്റെ വെള്ളൂരിലുള്ള വീട് പൂര്‍ണമായും എറിഞ്ഞുതകര്‍ത്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.രാജേഷ് കുമാറിന്റെ കാരയിലുള്ള വീടും ബേക്കറിയും വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് മിനി ബസ്സ്, ബൈക്ക് എന്നിവ ബോംബെറിഞ്ഞും തീയിട്ടും നശിപ്പിച്ചു. ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് എം.പി.രവീന്ദ്രന്റെ കരിവെള്ളൂരിലെ വീട്, റിനീഷിന്റെ വീട് സത്യന്റെ ടെമ്പോ ട്രാവലര്‍, വിപിന്റെ രണ്ട് ബൈക്കുകള്‍, കരിവെള്ളൂര്‍ രാമചന്ദ്രന്റെ വീട്, കാറമേലിലെ നന്ദന്റ വാഹനവും വീടും എ.കെ.ഉണ്ണികൃഷ്ണന്റെ ഓട്ടോറിക്ഷ, കോറോത്ത് പ്രകാശന്റെ പലചരക്കുകട, പനക്കല്‍ ബാലകൃഷ്ണന്റെ വീട്, രാമന്തളി ചിറ്റടിയില്‍ കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എം.നാരായണന്റെ വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകളും, ഇന്നലെ ഗൃഹവേശനം നടന്ന കുഞ്ഞികൃഷ്ണന്റെ വീട്, കുഞ്ഞിമംഗലത്തെ ജിഷ്ണുവിന്റെ വീടും ബൈക്കും പയ്യന്നൂര്‍ ആര്‍ഷ വിദ്യാലയം എന്നിവയാണ് പൂര്‍ണ്ണമായും തകര്‍ത്തത്. കോടിക്കണക്കിന് രുപയുടെ നാശനഷ്ടമാണ് രണ്ടു മണിക്കൂര്‍ നേരത്തെ സംഹാരതാണ്ഡവത്തിലൂടെ സിപിഎം സംഘം വരുത്തിവെച്ചത്. എല്ലാ വീടുകള്‍ക്കും നേരെ പെട്രോള്‍ ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചതും ഏതാണ്ട് ഒരേ രീതിയില്‍ ആക്രമണം നടത്തിയതും നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണെന്ന് മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: