ഇരിട്ടി: ആരോഗ്യമന്ത്രിയുടെ നാട്ടിലെ ആരോഗ്യകേന്ദ്രത്തിനു പോലും ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു. ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ഇരിട്ടി പഴയ ബസ്സ്സ്റ്റാന്റ് പരിസരത്തു ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖല മുഴുവന്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയും ആയിരക്കണക്കായ ആദിവാസികള്ക്കള്ടക്കം ചികിത്സ ലഭ്യമാക്കെണ്ടതുമായ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പതിനാലു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് വെറും 4 ഡോക്ടര്‍മാര്‍ മാത്രമാണ് സേവനത്തിനായുള്ളത്. ഇവിടെ ചെറിയ രോഗവുമായി എത്തുന്ന രോഗികള്‍ വലിയ രോഗവും കൊണ്ട് തിരിച്ചുപോകേണ്ട അവസ്ഥയിലാണ് ഇന്നുള്ളത്. എന്ത് ചോദിച്ചാലും തനിക്കൊന്നും അറിയില്ലെന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. മുഖ്യമന്ത്രിക്ക് ഒരിക്കലും ഒരു മുഖ്യമന്തിയാവാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രി ആയിട്ടും അദ്ദേഹം ഇപ്പോഴും പഴയ പിണറായി വിജയന് മാത്രമായാണ് പെരുമാറുന്നത്. സത്യപ്രകാശ് പറഞ്ഞു. പരിപാടിയില്‍ ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മംഡലം പ്രസിഡന്റ് പി.കൃഷ്ണന്, നേതാക്കളായ കെ.ജയപ്രകാശ്, എം.ആര്.സുരേഷ്, എന്‍.വി.ഗിരീഷ്, മനോഹരന് വയോറ, ബിഡിജെഎസ് നേതാക്കളായ പി.എന്‍.ബാബു മാസ്റ്റര്‍, പൈലി വാത്ത്യാട്ടു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: