മസ്ക്കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന് (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മത്രയിലെ താമസസ്ഥലത്താണ് ദുരൂഹ സാചര്യത്തില്‍ മരിച്ചനിലയില്‍ സത്യന്റെ മൃതദേഹം കണ്ടെത്തിയത്.
കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്. കളക്ഷന്‍ തുക പതിവായി സത്യനാണ് സൂക്ഷിച്ചിരുന്നത്. മിക്കവാറും 20,000 ഓളം റിയല്‍ കൈവശമുണ്ടകാറുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സത്യന് പതിവായി ജോലി കഴിഞ്ഞ് എത്തുന്നത്. ഒരു മണിലോടെയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. ‘
വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മലയാളികളാണ് മൃതദേഹം കണ്ടെത്തിയത്. സത്യന്റെ കൈവശം റിയാല്‍ ഉണ്ടെന്ന് മനസ്സിലാക്കിയാണ് കൊലപാതകമെന്ന് സൂചനയുണ്ട്. എത്ര റിയാല്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ഒമാനിലെ ഇബ്രിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനായ കോട്ടയം സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: