കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം ജൂലൈ 14ന് വൈകിട്ട് 6 മണിക്ക് നടക്കും. ചരിത്രകാരന് ഡോ.എം.ജിഎസ് നാരായണന്റെ മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലുള്ള ”മൈത്രി” വസതിയിലാണ് യോഗം.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം എംഎല്‍എ മാരായ എ.പ്രദീപ്കുമാറും, ഡോ. എം.കെ. മുനീറും റോഡ് വികസനത്തിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബജറ്റ് അവഗണിച്ചിരിക്കുകയാണ്. ബജറ്റില്‍ ജില്ലയിലെ പല റോഡുകള്‍ക്കും പദ്ധതികള്‍ക്കും ഫണ്ട് അനുവദിച്ചപ്പോള്‍ നഗരത്തിലെ പ്രധാനപ്പെട്ട ഈ റോഡിന്റെ വികസനത്തിന് തുക അനുവദിച്ചില്ലെന്ന് മാത്രമല്ല, ബജറ്റില്‍ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാര്‍ അനുവദിച്ച 64 കോടി രൂപയില്‍ 60 കോടി രൂപയുടെ സ്ഥലമെടുപ്പും മലാപ്പറമ്പ് ജംഗ്ഷന് വികസനവും ഏതാണ്ട് പൂര്‍ത്തീകരിച്ചു വരുന്നുണ്ട്. സര്‍ക്കാര്‍ ഭൂമിക്ക് ചുറ്റുമതില്‍ കെട്ടാന്‍ 4 കോടി അനുവദിച്ചത് ആറുമാസത്തിനു ശേഷവും സാങ്കേതിക അനുമതി കിട്ടിയില്ലെന്ന് പറഞ്ഞ് മാര്‍ച്ച് 31 ന് മടക്കി അയച്ചിരുന്നു. ബജറ്റില്‍ അഗണിച്ച സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: