തിരുവനന്തപുരം: പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സി.കെ. രാമചന്ദ്രന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. പോലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരില്‍ സിപിഎമ്മുകാരനായ ധനരാജന് കൊല്ലപ്പെട്ടതിന്റെ പ്രതികാരത്തിലാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയതെന്നും പിണറായി വിജയന് പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കെ.മുരളീധരന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ദുരൂഹസാഹചര്യത്തില്‍ സിപിഎമ്മുകാരന് കൊല്ലപ്പെട്ടതിന്റെ മറ പിടിച്ച് സിപിഎം സംഘം വ്യാപകമായ അക്രമണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വീടുകള്‍കും വാഹനങ്ങള്‍ക്കും നേരെ ഇന്നലെ അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: