കോഴിക്കോട്: പഞ്ചായത്തുകളിലെ പ്രൊമോഷന് വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ ഭരണാനുകൂല സംഘടനകളില്‍ കടുത്ത പ്രതിഷേധം. ഗ്രാമപഞ്ചായത്തുകളിലെ ജൂനിയര്‍ സൂപ്രണ്ട്/അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി തസ്തികകളിലേക്കുള്ള പ്രൊമോഷനാണ് സര്‍ക്കാര്‍ തളര്‍ത്തിയിരിക്കുന്നത്. ഇടതു സര്‍വ്വീസ് സംഘടനയായ കെജിഒഎ, പഞ്ചായത്തുകളിലെ പ്രോമോഷന് ഉടന്‍ നടപ്പാക്കണമെന്ന് പ്രത്യേകം പ്രമേയം പാസ്സാക്കിയിരുന്നു.
ഇതിനെയും തള്ളിക്കളയുന്ന സര്‍ക്കാര്‍ നിലപാട് തര്‍ക്കം രൂക്ഷമാക്കുമെന്ന് സൂചനയുണ്ട്.
ജൂനിയര്‍ സൂപ്രണ്ട്/ അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ തസ്തികകളിലായി സംസ്ഥാനത്ത് 1300ഓളം ഒഴിവുകളാണുള്ളത്. സെക്രട്ടറി തസ്തികയില്‍ ഏറ്റവും കൂടുതല്‍ ഒഴിവ് തൃശ്ശൂര്‍ ജില്ലയിലാണ്-28പേര്. പ്രൊമോഷനുമായി ബന്ധപ്പെട്ട് 2011, 2014 വര്‍ഷങ്ങളിലായി രണ്ട് സീനിയോറിട്ടി ലിസ്റ്റും നിലവിലുണ്ട്.
2011ലെ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നിയമനം നടത്തണമെന്ന കടുത്തനിലപാടാണ് ഇടതു സംഘടനകള്‍ സ്വീകരിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് വലത് സര്‍വ്വീസ് സംഘടനകള്‍ ട്രൈബ്യൂണലിനെ സമീപിച്ചതോടെ നിയമനം നടക്കാത്ത സാഹചര്യമുണ്ടായി.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ചട്ടപ്രകാരമുള്ള നടപടിയിലൂടെ 2011 ലെ ലിസ്റ്റ് പ്രകാരം നിയമനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു.
ട്രൈബ്യൂണല്‍ വിധിയെ ലോ സെക്രട്ടറിയുടെ ഉത്തരവിലൂടെ സര്‍ക്കാരിന് മറികടക്കാവുന്നതേയുള്ളൂ. ഇക്കാര്യം ഇടതു സര്‍വ്വീസ് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തോടെ സര്‍ക്കാരും ഇടത് സര്‍വ്വീസ് സംഘടനകളും തമ്മിലുള്ള അനൈക്യം കൂടിയിരിക്കയാണ്.
ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ ഇതിനകം തന്നെ ഇടതുസംഘടനകളില്‍ എതിര്‍പ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: