കുമളി: വണ്ടിപ്പെരിയാറിന് സമീപമുള്ള തേയില തോട്ടം മേഖലയില്‍ അനധികൃത മദ്യ വില്പന വ്യപാപകമാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ പതിനാറു കേസുകളിലായി ഇരുപത്തിയൊന്ന് പ്രതികളെ വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസര്‍ സുനില്‍ രാജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അറസ്റ്റു ചെതിട്ടുണ്ട്. കേസില്‍പ്പെടുന്ന പ്രതികള്‍ തന്നെ ജാമ്യം നേടി വീണ്ടും മദ്യ വ്യാപാരം പതിവാകുന്നു. മ്ലാമല ,തേങ്ങാക്കല്‍ , അരനക്കല്ല് , വള്ളക്കടവ് , ആനക്കുഴി ,ഡൈമുക്ക്, ചെങ്കര തുടങ്ങിയ തോട്ടം മേഖല കേന്ദ്രീകരിച്ചാണ് മദ്യ കച്ചവടം നടക്കുന്നത്. തോട്ടം മേഖലയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വണ്ടിപ്പെരിയാറില്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകൃത മദ്യ വില്പനശാല പ്രവര്‍ത്തിക്കുന്നത്. സാധാരണ തൊഴില്‍ ദിവസങ്ങളില്‍ വൈകുന്നേരം ഇവിടെ എത്തി മദ്യം വാങ്ങി തിരികെ പോകാന്‍ തൊഴിലാളികള്‍ക്ക് കഴിയാത്തതിനാല്‍ കൂടുതല്‍ പേരും അനധികൃത കച്ചവടക്കാരെ സമീപിക്കുന്നു. ഇവരാകട്ടെ അംഗീകൃത വില്പനശാലയിലെ ഇരട്ടിയിലധികം വില ഈടാക്കി വില്പന നടത്തുന്നു. മുന്നൂറ്റിയറുപതു രൂപ വിലയുള്ള ജവാന് എന്ന പേരിലുള്ള മദ്യം എഴുനൂറു രൂപ വാങ്ങിയാണ് ചില്ലറ വില്പന നടത്തുന്നത്. ചിലര്‍ മദ്യത്തോടൊപ്പം വെള്ളം കലര്‍ത്തി തൊഴിലാളികള്‍ക്ക് നല്കി കൂടുതല്‍ ലാഭം കൊയ്യുന്നു .ഇതുവഴി ആയിരകണക്കിന് രൂപയാണ് കച്ചവടക്കാര്‍ ലാഭം കൊയ്യുന്നത്. മറ്റു സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വാറ്റു ചാരായം,കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പന കേന്ദ്രമായി തോട്ടം മേഖല മാറുന്നു. തൊഴിലാളികളില്‍ ചിലര്‍ തന്നെ കച്ചവടക്കാരാകുന്നതും പതിവായിരിക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ സദാ ജാഗ്രത പാലിച്ചാലും ആയിരകണക്കിന് ഹെക്ടര്‍ വ്യാപിച്ചു കിടക്കുന്ന തേയില മേഖലയില്‍ നടക്കുന്ന അനധികൃത ലഹരി കച്ചവടം തടയുക പ്രയോഗികമാകുന്നില്ല.അടുത്ത ദിവസം എക്സൈസ് കമ്മീഷണര്‍ ഇടുക്കിയില്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: