പീരുമേട്: ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹെലുബെറിയ ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയ പ്രതിയെ പീരുമേട് സി.ഐ ഷിബുകുമാര്‍, എസ് ഐ എസ്. സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോയമ്പത്തൂരില്‍ നിന്നുമാണ് പിടികൂടിയത്. കോഴിക്കാനം സ്വദേശി ബിനുവിനെയാണ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇയാള്‍ ഈ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയത്. ക്ഷേത്രങ്ങളില്‍ നിന്ന് പഞ്ചലോഹ വിഗ്രഹവും പണവും താലിയും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികാളാണ് ഇയാള്‍ മോഷ്ടിച്ചത്. ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇയാള്‍ രണ്ട് തവണ മോഷണം നടത്തി. കോഴിക്കാനം സ്വദേശിയായ ബിനു നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. മോഷണം നടത്തിയതിന് ശേഷം ഇയാള്‍ പാലക്കാട് ചിറ്റൂരില്‍ ഭാര്യയ്ക്കൊപ്പം കഴിയുകയായിരുന്നു. മൊബൈല്‍ ടവ്വര്‍ നിരീക്ഷിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. പീരുമേട് സ്റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
മോഷണ സ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങളും പ്രതിയുടെ വിരലടയാളവും പോലീസ് ചേര്‍ത്ത് വച്ച് പരിശോധിച്ചു. ഇയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന ശാസ്ത്രീയ തെളിവും ലഭിച്ചിട്ടുണ്ട്. ഇന്ന പ്രതിയുമായി രസഹ്യമായി തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: