കുട്ടനാട്: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുറംബണ്ട് നിര്‍മ്മാണം ആരംഭിച്ച വടക്കന്‍ വെളിയനാട് കേളംമൂലപാടശേഖരത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ പാതിവഴിയില്‍ നിലച്ചു.
14 ഹെക്ടറുള്ള പാടശേഖരത്തിന്റെ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരമാണ് കല്ലുകെട്ടി സംരക്ഷിക്കേണ്ടത്. പദ്ധതിക്കായി 1.44 കോടി രൂപയുടെ കരാണ് ഉള്ളത്. നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നതിനായി കോണ്‍ട്രാക്ടര്‍ക്ക് സ്ഥലം 2014 ഒക്ടോബറില്‍ വിട്ടുനല്‍കിയിരുന്നു. പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നതിനു വേണ്ടി 300 ദിവസവും അനുവദിച്ചിരുന്നു. എന്നാല്‍ 250 മത്തെ ദിവസമാണ് ബണ്ടു നിര്‍മ്മാണത്തിനു വേണ്ട കല്ലിറക്കാന്‍ കോണ്ട്രാക്ടര് തയ്യാറായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചതോടെ കോണ്‍ട്രാക്ടറെ ടെര്‍മിനേറ്റ് ചെയ്യാനുള്ള നടപടികളുമായി ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോയപ്പോള്‍ കോണ്ട്രാക്ടര് കോടതിയെ സമീപിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടര്‍ന്നു നടത്തുന്നതിനായി 120 ദിവസം കോടതി അനുവദിക്കുകയും ചെയ്തു. അധികമായി കോടതി അനുവദിച്ച കാലയളനവില്‍ പാടശേഖരത്തിന്റെ തെക്കുഭാഗത്തു മാത്രമാണ് പുതിയതായി കല്ലുകെട്ട് സ്ഥാപിച്ചിട്ടുള്ളതെന്നും ബാക്കിയുള്ള കുറച്ചു പ്രദേശത്തെ പഴയകല്ലുകെട്ടുകള് പൊളിച്ച് വീണ്ടും അടുക്കുന്ന ജോലികള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നു ആക്ഷേപം ഉണ്ട്.
കല്ലുകെട്ട് പൂ!ത്തികരിച്ച പ്രദേശത്ത് നിശ്ചിത വീതിയില്‍ ചെളിയിട്ട് ഉയര്‍ത്തണമെന്നുള്ള നിര്‍ദ്ദേശം ഉണ്ടെങ്കിലും പേരിനുമാത്രം ചെളിയിറക്കിട്ട് കോണ്ട്രാക്ടര് സ്ഥലം വിട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മ്മാണത്തിന്റെ പകുതിഭാഗം പോലും പൂര്‍ത്തികരിക്കാന്‍ അതുവരെ സാധിച്ചിട്ടില്ല. ബണ്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി ആറ്റുതീരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെ കല്ലുകെട്ട് പാടത്തിന്റെ പലഭാഗത്തായി പൊളിച്ചിട്ടിരിക്കുകയാണ്.
സംരക്ഷണ ഭിത്തിയില്ലാത്തതിനെ തുടര്‍ന്ന് ചിറഭാഗങ്ങള് വ്യാപകമായി ഇടിഞ്ഞുപോകുകയാണെന്ന് പരാതിയുണ്ട്. ആകെയുള്ള നടവഴിയിലാണ് നിര്മ്മാണപ്രവര്ത്തിക്കുള്ള കല്ലടക്കമുള്ള വസ്തുക്കള്‍ ഇറക്കിയിട്ടിരിക്കുന്നത്. മഴകൂടി ആരംഭിച്ചതോടെ പാടശേഖരത്തിന്റെ പുറംബണ്ടില്‍ താമസിക്കുന്ന നാലുകുടുംബങ്ങള്‍ വള്ളങ്ങളില്‍ യാത്രചെയ്യേണ്ട അവസ്ഥയാണ്.
പുറം ബണ്ടിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: