വയല: കിടങ്ങൂരിനടുത്ത് വയലായില്‍ വനപാലകര്‍ ഒരുക്കിയ കെണിയില്‍ കുരങ്ങ് അകപ്പെട്ടു. വയലാ കിഴക്കേഓത്തുവള്ളില് ഹോപാലകൃഷ്ണന് നായരുടെ വസതിയിലാണ് സംഭവം. ഇന്നലെ രാവിലെ 7 മണിയോടെ അലഞ്ഞുതിരിഞ്ഞു നടന്ന ആണ്‍കുരങ്ങാണ് കെണിയില്‍ അകപ്പെട്ടത്. കുറെ നാളുകളായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു ഇത്. നാട്ടുകാര്‍ക്ക് പൊതുവേ ശല്യമൊന്നും ഇതുവരെ ചെയ്തിരുന്നില്ല. ഇതെവിടെനിന്ന് വന്നുവെന്ന് ആര്‍ക്കുമറിയില്ല. ട്രെയിനിയോ ചരക്കലോറിയിലോ കയറി അന്യസംസ്ഥാനത്തുനിന്ന് എത്തിയതാകാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. മനുഷ്യരുമായി ഇണങ്ങുന്ന സ്വഭാവമായിരുന്നു ഇതിന് ഗോപാലകൃഷ്ണന് നായരുടെ പുരയിടത്തിലെ പേരയ്ക്ക ഇഷ്ടഭോജ്യമായിരുന്നു. മനുഷ്യര്‍ കഴിക്കുന്ന ചായഉള്പ്പെടെയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുമായിരുന്നുവെന്നും പറയുന്നു. ഗോപാലകൃഷ്ണ് നായരുടെ കയ്യില്‍ നിന്നും ഒരുകുപ്പി പാല് തട്ടിയെടുത്തതൊഴിച്ചാല്‍ മറ്റൊരു പ്രശ്നവും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം ഈ വീട്ടിലെ കുട്ടി കരയുവാനിടയായത് കുരങ്ങ് കേള്‍ക്കുകയും അക്രമവാസന കാണിക്കാന്‍ തുടങ്ങുകയും ചെയ്തതായി പറയപ്പെടുന്നു. ഇതോടെയാണ കുരങ്ങിനെപ്പറ്റി എരുമേലി വനംവകുപ്പധികൃതരെ അറിയിക്കുവാന്‍ നാട്ടുകാര്‍ തയ്യാറായത്. ഇവരെത്തി കെണിയൊരുക്കുകയും ഇന്നലെ രാവിലെ കെണിയില്‍ വീഴുകും ചെയ്തു. ഇവലെ കാണാന്‍ ധാരാളം നാട്ടുകാര്‍ എത്തുന്നുണ്ട്. വനപാലകരെത്തി വനത്തിലേക്ക് കുരങ്ങനെ അയയ്ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: