പയ്യന്നൂര്‍: പയ്യന്നുരിലെ ബിഎംഎസ് പ്രവര്ത്തകന് സി.കെ. രാമചന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. പയ്യന്നൂരില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ സി.കെ. രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍ മൂന്നുവര്‍ഷം മുമ്പ് കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് വിനോദ് കുമാര്‍ വധക്കേസിലെ പ്രതികള്‍ തന്നെയാണ്. വിനോദ് കുമാര്‍ വധക്കേസ്സിലെ പ്രധാന സാക്ഷിയായ രാമചന്ദ്രനെ വധിക്കുക എന്നത് സിപിഎം നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. പോലീസ് ഭരണപക്ഷത്തിന് അനുകുലമായ നിലപാട് സ്വീകരിക്കുന്നതിന് പകരം നിക്ഷ്പക്ഷ സമീപനം എടുത്താല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് നീതി ലഭ്യമാവുകയുള്ളുവെന്ന് എച്ച്. രാജ പറഞ്ഞു.
രാമചന്ദ്രന്റെ മരണത്തിന് കാരണക്കാരായ കൊലയാളി സംഘത്തിലെ പ്രതികളെ ഭാര്യയും കുടുംബാംഗങ്ങളും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പ്രതികളെ എത്രയം പെട്ടെന്ന് അറസ്റ്റ് ചെയ്യണം. ഇവരെ ചോദ്യം ചെയ്താല്‍ കൊലയ്ക്ക് പിന്നിലെ ആസൂത്രണം വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: