മാനന്തവാടി: വനവാസി മരണങ്ങള് തുടര്‍ക്കഥയായ വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സകിട്ടാതെ വനവാസി യുവതി മരിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ ചന്ദ്രന്റെ ഭാര്യ കാവേരി(27)യാണ് മരിച്ചത്.
കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെ ശ്വാസതടസം നേരിട്ട യുവതിയെ പുലര്‍ച്ചെ നാലുമണിയോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴരയോടെ മരിക്കുകയായിരുന്നു. എന്നാല്‍ മാരകരോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്റെ ഭാര്യ മരിച്ചത് വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തതിനാലാണെന്ന് കാണിച്ച് കാവേരിയുടെ ഭര്‍ത്താവ് ചന്ദ്രന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍, ഡിഎംഒ, പട്ടികവര്‍ഗവകുപ്പ് മന്ത്രി എന്നിവക്ക് പരാതി നല്‍കിയിട്ടുണ്ട്. രാവിലെ ഏഴരയോടുകൂടി മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനുണ്ടായ കാലതാമസം പ്രതിഷേധത്തിന് കാരണമായി.
രാവിലെ തന്നെ വിവരമറിയിച്ചിട്ടും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. ബിജെപിയടക്കമുളള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതിനെ തുടര്‍ന്ന് മൂന്നരയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. ഇതിനിടെ ആശുപത്രിയിലെത്തിയ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസറെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. ജില്ലാ ആശുപത്രിയിലെ ആദിവാസി യുവതി മരണവാര്‍ത്തയറിഞ്ഞയുടന്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ സജിശങ്കര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍പ്രേം എന്നിവര്‍
ആശുപത്രിയിലെത്തി ഡിഎംഒയുമായി ചര്‍ച്ച നടത്തി. പോലീസ് നടപടികള്‍ രണ്ടുമണിയോടുകൂടി പൂര്ത്തിയാക്കിട്ടുകൂടി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയത് സൂപ്രണ്ട് ഓഫീസിന്റെ അനാസ്ഥയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: