നാക്കുകൊണ്ടുമാത്രമല്ല, മുദ്രകൊണ്ടും പ്രശ്നമുണ്ടാക്കാമെന്ന് മന്ത്രി ജി.സുധാകരന്. സഭ്യമല്ലാത്ത വാക്കുകള്‍ പറഞ്ഞാല്‍ അത് രേഖകളില്‍ നിന്ന് നീക്കാന്‍ ചട്ടമുണ്ട്. സ്പീക്കര്‍ റൂളിംഗ് നല്കി ഇക്കാര്യം രേഖകളില്‍ നിന്ന് നീക്കുകയാണ് രീതി. സ്പീക്കര്‍ രേഖകളില്‍ നിന്ന് നീക്കി എന്നുപറഞ്ഞാല്‍ മാത്രം മതി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയാവതരണാനുമതി ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ആക്രമണം, ബിജെപിയുടെ ഒ.രാജഗോപാലിന്റെ ഒറ്റയ്ക്കുള്ള ഇറങ്ങിപ്പോക്ക്; മുഖ്യമന്ത്രിയുടെ സുദീര്‍ഘമായ മറുപടി ഇവയൊന്നുമായിരുന്നില്ല നിറഞ്ഞുനിന്നത്.
ചര്‍ച്ചയ്ക്കിടയില്‍ രമേശ് ചെന്നിത്തല സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെക്കുറിച്ച് പറഞ്ഞത് ഭരണപക്ഷത്തിന് പിടിച്ചില്ല. ബഹളത്തിനിടയിലും ചെന്നിത്തല, ജയരാജന് ശരിയല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതില്‍ അസ്വസ്ഥനായ ജി.സുധാകരന് അശ്ലീല കൈമുദ്ര കാണിച്ചാണ് നേരിട്ടത്. ഇതോടെ സഭ ബഹളത്തില്‍ മുങ്ങി.
ജയരാജനെതിരായി ചെന്നിത്തല നടത്തിയ പരാമര്‍ശം നീക്കം ചെയ്യും, സുധാകരന്റെ അശ്ലീലമുദ്ര മാറ്റാന്‍ ചട്ടമില്ലെന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്. അതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. കൈവിട്ടുപോകുന്ന ഘട്ടം വന്നപ്പോള്‍ വീഡിയോ കണ്ടശേഷം നടപടി എടുക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രശ്നം ഒതുങ്ങി. വലിയ വിഷയമായശേഷം വോക്കൗട്ട് നടത്താതിരിക്കാന്‍ പ്രതിപക്ഷം ശ്രദ്ധിച്ചു. ബിജെപിക്കുവേണ്ടി ഇറങ്ങിപ്പോയി എന്ന ആക്ഷേപം ഉയരുമോ എന്ന പേടിയായിരുന്നു ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും.
എന്നാല്‍ കണ്ണൂരില്‍ പോലീസ് ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഒ.രാജഗോപാല്‍ ഏകനായി സഭവിട്ടിറങ്ങുകയും ചെയ്തു. 15 മിനിറ്റോളം നീണ്ട പ്രസംഗം നടത്തിയ പിണറായി വിജയന് ബിഎംഎസ് നേതാവിനെ കൊന്നത് സിപിഎമ്മുകാരാണെന്ന് സമ്മതിച്ചത് ശ്രദ്ധേയമായി.
സിപിഎം പ്രവര്ത്തകനെകൊന്ന ബിജെപി പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു എന്നുപറഞ്ഞ മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകനെ കൊന്ന സിപിഎമ്മുകാരെക്കുറിച്ച് വിവരമില്ലെന്നാണ് പറഞ്ഞത്. ഇതേക്കുറിച്ച് ഒ.രാജഗോപാല്‍ ഒഴികെ ആരും ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി.
സുധാകരനെപ്പോലെ തന്നെ വിടുവായത്തം പറയുന്ന എം.സുരാജും ഇന്നലെ വടികൊടുത്ത് അടിമേടിച്ചു. മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച് സുരാജ് പറഞ്ഞതാണ് പ്രശ്നമാണ്. ബഹളം കൂടിയപ്പോള്‍ ബൈബിള്‍ വായിച്ചശേഷം റൂളിംഗ് നല്‍കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് പ്രശ്നം ശമിച്ചത്. തനിക്ക് മത്തായിയുടെ സുവിശേഷം അറിയില്ല. സുവിശേഷത്തിന്റെ പേരില്‍ പ്രതിപക്ഷത്തെ അപമാനിക്കില്ലെന്ന് പിണറായി പറഞ്ഞതോടെ തര്‍ക്കത്തിന് തല്ക്കാല വിരാമമായി.
തോമസ് ഐസക്കിന്റെ പുതുക്കിയ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ അവസാന ദിവസവും ആകെ കണ്ഫ്യൂഷന് ആയിരുന്നു. കൊട്ടിഘോഷിച്ച രണ്ടാം സാമ്പത്തികമാന്ദ്യ പാക്കേജ് ആരുടെ ശിശു എന്നത് സംശയമായി. മുന്‍ സര്‍ക്കാരിന്റേതാണെന്ന് തോമസ് ഐസക്ക്. ഞങ്ങളുടേതുമാണെന്ന് ഉമ്മന്‍ചാണ്ടി. പാക്കേജിലെ പലതും സിപിഎം നയത്തിനെതിരാണെന്ന് പ്രതിപക്ഷം. പാക്കജിന് കുടുംബശ്രീയുടെ അനുഭവം വരരുതെന്ന് ഒ.രാജഗോപാല്‍.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ 50000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെ കേരള പതിപ്പാണെന്ന് കെ.എസ്.ശബരിനാഥ്. ചര്‍ച്ച മുറുകിയപ്പോള്‍ ഉത്തരം മുട്ടിയ തോമസ് ഐസക്ക് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നയങ്ങള്‍ ഒന്നല്ലെന്നുപറഞ്ഞ് തടിയൂരി.
വി.എസ്.അച്യുതാനന്ദന് തുടങ്ങിവച്ച ചര്‍ച്ച പൂര്‍ത്തിയാക്കിയത് രമേശ് ചെന്നിത്തലയാണ്. ഉമ്മന്‍ചാണ്ടിയും ഒ.രാജഗോപാലും ഉള്‍പ്പെടെ 12 പേര് പ്രസംഗിച്ചുകഴിഞ്ഞപ്പോഴും തോമസ് ഐസക്കിന്റേത് മായാജാലമോ സ്വപ്നമോ എന്നറിയാതെയിരിക്കുകയായിരുന്നു പുതുമുഖ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: