തിരുവനന്തപുരം: പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന നടന് സുരേഷ്ഗോപി ദേശീയ ചിന്താധാരയുടെ കേരളത്തിലെ ഏറ്റവും വലിയ വക്താവ് പി. പരമേശ്വരന്റെ അനുഗ്രഹം തേടിയെത്തി.
ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനത്തെത്തിയ സുരേഷ്ഗോപി മുന്നോട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പരമേശ്വര്‍ജിയുടെ മാര്‍ഗനിര്‍ദ്ദേശം തനിക്ക് അനിവാര്യമാണെന്ന് പറഞ്ഞു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുക. ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തികച്ചും ക്രിയാത്മകമായ പദ്ധതികള്‍ക്കാകും താന്‍ മുന്‍ഗണന നല്‍കുക. പരിസ്ഥിതി ആദിവാസിക്ഷേമം എന്നിവയായിരിക്കും പ്രഥമ പരിഗണനയായുള്ള വിഷയങ്ങള്‍.
സഭാ നടപടികള്‍ പഠിച്ചശേഷം ചര്‍ച്ചകളിലും മറ്റ് നടപടികളും സജീവമായി ഇടപെടാനാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മിടുക്കരായ നിരവധിപേര്‍ ഉണ്ട്. തന്നെകൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത് അതല്ല. പാര്‍ട്ടിയുടെ ആഗ്രഹത്തിനനുസരിച്ച് ഉയരാന്‍ ശ്രമിക്കും. സുരേഷ്ഗോപി പരമേശ്വര്‍ജിയോട് പറഞ്ഞു.
താന്‍ പ്രതേ്യകമായി ചെയ്യേണ്ട എന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ എന്നു സുരേഷ് ഗോപി ചോദിച്ചപ്പോള്‍ സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ എന്തു ചെയ്യാനാകും എന്ന് പരമേശ്വര്‍ജി തിരിച്ചു ചോദിച്ചു. നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വ്യാപകമായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ നിരാഹാരം ഇരുന്നതായും സുരേഷ്ഗോപി അനുസ്മരിച്ചു.
. പരമേശ്വരന്റെ പാദ നമസ്കാരം ചെയ്തശേഷമാണ് സുരേഷ് ഗോപി മുറി വിട്ടത്. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, ഭാരവാഹികളായ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, എന്‍. വിജയന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മലയാളികളായ ചെറുപ്പക്കാര്‍ ഐഎസില്‍ ചേരുന്നു എന്ന വാര്‍ത്തകള്‍ വിഷമത്തോടെ മാത്രമേ വായിക്കാനാകൂ എന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സുരേഷ്ഗോപി പറഞ്ഞു. ഇക്കാര്യത്തില്‍ എംപി എന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: