ന്യൂദല്‍ഹി: നാല് വര്‍ഷത്തിനകം ഒരുകോടിപ്പേര്ക്ക് നൈപുണ്യ പരിശീലനം നല്കുന്ന 12,000 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ)യ്ക്കാണു ഇന്നലെ മന്ത്രിസഭായോഗം അനുമതിനല്‍കിയത്. പദ്ധതിയിലൂടെ 60 ലക്ഷം യുവജനങ്ങള്‍ക്ക് പുതുതായി പരിശീനം നല്‍കുകയും, റെക്കഗ്നിഷന്‍ ഓഫ് പ്രയര്ലേണിങ് (ആര്‍പിഎല്‍)ന് കീഴില്‍ അനൗപചാരിക പരിശീലനം നേടിയ 40 ലക്ഷം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
ഗ്രാന്‍ഡ് അധിഷ്ഠിത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക. പരിശീലനം നേടുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം, യാത്ര ബത്ത, താമസച്ചെലവ് എന്നിവയുടെ രൂപത്തിലായിരിക്കും നല്‍കുക. നിയമനത്തിന് ശേഷമുള്ള സഹായം ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യം(ഡിബിറ്റി) മുഖേനയായിരിക്കും ലഭിക്കുക.
സുതാര്യത ഉറപ്പാക്കാന്‍ പരിശീലന ചെലവിന്റെ വിതരണം ആധാര്‍, ബയോമെട്രിക്സ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്തും. ദേശീയ നൈപുണ്യ ഗുണനിലവാര ചട്ടക്കൂട്(എന്‍എസ്ക്യൂഎഫ്) നിശ്ചയിച്ചിട്ടുള്ള വ്യവസായിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നൈപുണ്യ പരിശീലനം നല്‍കുക.
നൈപുണ്യവികസനം സംബന്ധിച്ച മുഖ്യമന്ത്രിമാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016-20 കാലയളവില്‍ പിഎംകെവിവൈയുടെ മൊത്തം ലക്ഷ്യത്തിന്റെ 25 ശതമാനം സംസ്ഥാനങ്ങള്‍ വഴിയാകും നടപ്പിലാക്കുക. ഇതിനാവശ്യമായ ധനസഹായവും സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും.
പരിശീലനം നേടിയവര്‍ക്ക് തൊഴില്‍മേളകള്‍, കൗശല്‍ ശിബിരങ്ങള്‍ എന്നിവ വഴിയാകും നിയമനം നടപ്പിലാക്കുക. പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പരമ്പാരാഗത തൊഴിലുകള്‍ക്ക് അനൗപചാരിക പരിശീനം നല്കുവാനുള്ള പദ്ധിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും തൊഴില്‍ ലഭിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ നൈപുണ്യ പരിശീനത്തിനും ഊന്നല്‍ നല്‍കും. ഈ പദ്ധതി പ്രകാരം ഉയര്‍ന്ന തൊഴിലുകളില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: