കോട്ടയം: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെയുള്ള ഭീകരവാദ കേസുകളുടെ എണ്ണം കേരളത്തില്‍ പെരുകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 150-ല്‍ അധികം കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരോ വര്‍ഷം മുന്നോട്ട് പോകുമ്പോഴും കേസ്സുകളുടെ എണ്ണവും ഏറിവരുന്നുണ്ട്.
2012 മുതല്‍ 2016 വരെയുള്ള അഞ്ചുവര്ഷങ്ങള്ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കേസ്സുകള്‍ ഉണ്ടായിട്ടുള്ളത്. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണം നാല്പത്തിയാറാണ്. 2012ല്‍-30, 2013-ല്‍ 31, 2015-ല്‍ 32 എന്നിങ്ങനെയാണ് കേസ്സുകളുടെ എണ്ണം. 2016-ല്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 13 കേസ്സുകള്‍ ഭീകരവാദത്തിനെതിരെ എടുത്തിട്ടുണ്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ല എറണാകുളമാണ്.
അഞ്ചുവര്‍ഷത്തിനിടയില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ മുപ്പത്തിയെട്ടാണ്. 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ 9, മലപ്പുറം 7, തൃശൂര്‍ 6, പാലക്കാട് 5, കോഴിക്കോട് 4, കൊല്ലം 4, കാസര്‍കോഡ് 3, ഇടുക്കി 3, കോട്ടയം 2, വയനാട് 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
മാറാട് കൂട്ടക്കൊല, വാഗമണ്ണിലെ സിമി ആയുധ പരിശീലന ക്യാമ്പ്, കളമശേരി ബസ് കത്തിക്കല്‍, കശ്മീര്‍ റിക്രൂട്ട്മെന്റ്, നാറാത്ത്, തൊടുപുഴയിലെ കൈവെട്ട് കേസ്, ഹവാല പണമിടപാട് കേസുകള്‍, നിയമ വിരുദ്ധമായി സ്ഫോടക വസ്തുക്കള്‍ കൈവശം വച്ച കേസ,് തുടങ്ങിയ കേസുകളിലാണ് കൂടുതലായും ഭീകരവാദ ബന്ധമുള്ളതായി കണക്കാക്കുന്നത്. ഇതില്‍ 20ഓളം കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
മറ്റ് കേസുകള്‍ സിബിഐ, കേന്ദ്ര ഇന്റലിജന്‍സ്, കേരളാ പോലീസ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തിലാണ്.അന്യസംസ്ഥാനങ്ങളില്‍ നടക്കുന്ന ഭീകരവാദ സ്വഭാവമുള്ള പല കേസുകളുടെയും അന്വേഷണവും വന്നെത്തുന്നത് കേരളത്തിലാണ്.
കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റെവിട നസീര്‍, സര്‍ഫ്രാസ് എന്നിവര്‍ അടക്കം 13 പേര് കുറ്റക്കാരെന്ന് 2013ല്‍ കോടതി വിധിച്ചിരുന്നു.
ഇതിന് ശേഷവും ഭീകരവാദ കേസുകള്‍ വര്‍ദ്ധിക്കുന്നത് കേരള ജനതയെ ആശങ്കയില്‍ ആഴ്ത്തുന്നു. സംശയത്തിന്റെ നിഴലില്‍ അനവധി ആള്‍ക്കാരെ ഇക്കാലയളവില്‍ ചോദ്യം ചെയ്തു. അനവധി കേസുകള്‍ കോടതിയില്‍ വിചാരണക്കെത്തിയപ്പോള്‍ തെളിവില്ലാത്തതിന്റെ പേരില്‍ പലതും ഒഴിവാക്കേണ്ടി വരുകയും ചെയ്തു. കൊലപാതകം മുതല്‍ കുഴല്‍പണം കടത്ത് വരെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ആവശ്യമായ പണം ഇവരുടെ കൈകളില്‍ എത്തുന്നത് കരമാര്‍ഗവും കടല്‍ മാര്‍ഗവും വ്യോമ മാര്‍ഗവും കറന്‍സിയും സ്വര്‍ണവുമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: