തലശ്ശേരി: കേരള ഹൈക്കോടതി നിര്‍മ്മാണപ്രവര്‍ത്തനം നടത്തരുതെന്ന് നിര്‍ദ്ദേശിച്ച കെട്ടിടത്തില്‍ വീണ്ടും നിര്‍മ്മാണപ്രവര്‍ത്തനം നടന്നുവരുന്നതായി ജനകീയ സമിതി ജില്ലാ സെക്രട്ടറി ഇ.മനീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പാനൂരിലെ ശശീന്ദ്ര ജ്വല്ലറി ഉടമ ശശീന്ദ്രനെതിരെ നല്കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ മറികടന്നുകൊണ്ട് പാനൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ മൗനാനുവാദത്തോടെയാണ് നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. ഇതിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും നിവേദനം നല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഈ അനധികൃത കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേ കെട്ടിട ഉടമ ശശീന്ദ്രനും മകനും തന്നെ മര്‍ദ്ദിച്ചതായും മനീഷ് പറഞ്ഞു. ജനകീയ സമിതി വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.കെ.ചാത്തുക്കുട്ടിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: