കണ്ണൂര്‍: ഡിഎ വര്‍ദ്ധനവിനുവേണ്ടി കണ്ണൂര്‍ ജില്ലയിലെ സ്കാര്യ ബസ് തൊഴിലാളികള്‍ നാളെ മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കത്തില്നിന്ന് നേരത്തെ തന്നെ ഡിഎ വര്‍ദ്ധനവ് നല്കിയ ഉടമകളുടെ ബസ്സുകളെയും, ജില്ലക്ക് പുറത്ത് നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസ്സുകളെയും ഒഴിവാക്കാന്‍ സ്വകാര്യ ബസ് തൊഴിലാളി യൂണിയന് സംയുക്ത സമിതി തീരുമാനിച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ നല്‍കേണ്ട ഡിഎ വര്‍ദ്ധനവ് നേരത്തെ തന്നെ ബസ്സുടമസംഘത്തിന്റെ കടുംപിടുത്തത്തെ അവഗണിച്ച തൊഴിലാളികള്‍ക്ക് നല്കിയ ബസ്സുടമകളെ യോഗം അഭിനന്ദിച്ചു. ട്രേഡ് യൂണിയനുകള്‍ കൂട്ടായും ഒറ്റക്കും ഡിഎ വര്‍ദ്ധനവ് കെട്ടിപ്പടുക്കുന്നതിനു കഴിഞ്ഞ മൂന്നരമാസമായി നേരിട്ടും. ഉദ്യോഗസ്ഥ തലത്തിലും നടത്തിക്കൊണ്ടിക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടാണ് 15ന് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് നടക്കുന്ന ചര്‍ച്ചയിലെങ്കിലും ഡിഎ വര്‍ദ്ധനവ് അനുവദിച്ച് പണിമുടക്കം ഒഴിവാക്കാന്‍ സന്നദ്ധമാവണമെന്ന് ജില്ലാ ബസ്സുടമസ്ഥ സംഘടനകളോട് സംയുക്ത സമര സമിതി അഭ്യര്‍ത്ഥിച്ചു.
ഡിഎ വര്‍ദ്ധനവ് കൊടുക്കാത്ത ബസ്സുകളില്‍ നാളെമുതല്‍ ആരംഭിക്കുന്ന സമരം വിജയിപ്പിക്കാന്‍ ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരോടും യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന്, കെ.ജയരാജന്, എന്‍.പ്രസാദ്, മുസമില്‍ കോറോത്ത്, പി.ചന്ദ്രന്, എന്‍.മോഹനന്, എ.പി.രവീന്ദ്രന്, സി.എച്ച് ലക്ഷ്മണന്, കെ.ഗോപാലകൃഷ്ണന്, പി.എം.ജയചന്ദ്രന്, ടി.വി.സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: